ലക്നൗ : പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച യുവാവ് നാട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലായിരുന്നു സംഭവം. അസ്രൗളി ഗ്രാമവാസിയായ സഫർ അലം ആണ് മരിച്ചത്. നാട്ടുകാരുടെ അടിയേറ്റ് പരിക്കേറ്റ ഇയാളുടെ സഹോദരൻ നൂർ അലം ആശുപത്രിയിൽ ചികിത്സയിലാണ്.
അടുത്ത ഗ്രാമത്തിലെ പെൺകുട്ടിയുമായി സൗഹൃദത്തിലായ സഫർ കുട്ടിയെ കാണാൻ ഗ്രാമത്തിലേക്ക് പോകുക പതിവ് ആയിരുന്നു. സഫറിനൊപ്പം പലപ്പോഴായി പെൺകുട്ടിയെ കണ്ട ഗ്രാമവാസികൾ വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാരും, ഗ്രാമവാസികളും ചേർന്ന് പെൺകുട്ടിയെ കാണാൻ വരരുതെന്ന് സഫറിന് മുന്നറിയിപ്പ് നൽകി. എന്നാൽ ഇത് അവഗണിച്ച് സഫർ ഇരുചക്രവാഹനത്തിൽ ഗ്രാമത്തിൽ എത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
വാഹനത്തിൽ എത്തിയ സഫറിനെ നാട്ടുകാർ തടയുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സഫർ കയ്യിൽ കരുതിയ തോക്ക് എടുത്ത് നാട്ടുകാർക്ക് നേരെ നീട്ടി. ഇതിനിടെ ഇയാൾ സഹോദരൻ നൂറിനോട് ഗ്രാമത്തിലേക്ക് വരാനും ആവശ്യപ്പെട്ടു. തുടർന്ന് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ സഫറിനെ മർദ്ദിക്കാൻ ആരംഭിച്ചത്. തടയാൻ എത്തിയ നൂറിനെയും ഇവർ മർദ്ദിച്ചു. അവസാനം പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്.
പോലീസാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ സഫർ മരിക്കുകയായിരുന്നു.
Comments