കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന ഷെല്ലാക്രമണത്തിൽ റഷ്യൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു. ‘ദി ഇൻസൈഡർ’ എന്ന ഇൻവെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റിന്റെ റിപ്പോർട്ടറായ ഒക്‌സാന ബൗലിനയാണ് കൊല്ലപ്പെട്ടത്. റഷ്യൻ ആക്രമണത്തിൽ തകർന്ന പൊഡിൽ പ്രദേശത്ത് റിപ്പോർട്ടിംഗിന് എത്തിയതായിരുന്നു ഒക്‌സാന.
റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ അഴിമതി വിരുദ്ധ സംഘത്തിലെ പ്രവർത്തകയായിരുന്നു ഒക്‌സാന ബൗലിന. മാദ്ധ്യമ പ്രവർത്തകയുടെ മരണം ദി ഇൻസൈഡറും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ബൗലിനയ്‌ക്ക് പുറമെ, മറ്റൊരു വ്യക്തിയും റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. കൂടാതെ രണ്ട് പേർക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
And now it's someone I've known for 16 years and worked with at several independent outlets. Oksana Baulina, a Russian journalist with phenomenal sense of moral clarity, killed by Russian rocket fire on a reporting mission in Kyiv today. I'm yet to process this. pic.twitter.com/eUPuMoUw54
— Alexey Kovalyov (@Alexey__Kovalev) March 23, 2022
കഴിഞ്ഞ വർഷമാണ് നവൽനിയുടെ അഴിമതി വിരുദ്ധ സംഘടന ഭീകരവാദപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് റഷ്യ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സംഘടന പിരിച്ചുവിടാൻ നവൽനി നിർബന്ധിതനായി. അതിന് ശേഷമാണ് ബൗലിന ദി ഇൻസൈഡറിൽ റിപ്പോർട്ടറായി സ്ഥാനമേറ്റത്. റഷ്യയുടെ അഴിമതികൾ പുറത്ത് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ബൗലിന ഇൻവെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റിന്റെ ഭാഗമായത്.
അധിനിവേശം ആരംഭിച്ചതിന് ശേഷം, യുക്രെയ്‌നിൽ നിന്ന് റഷ്യൻ ക്രൂരകൃത്യങ്ങൾക്ക് എതിരെ ബൗലിന വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ബൗലിനയുടെ വിയോഗത്തിൽ ധാരാളം മാദ്ധ്യമ പ്രവർത്തകരാണ് അനുശോചനം രേഖപ്പെടുത്തിയത്.
Comments