ശ്രീനഗർ : രാജ്യത്തെ തകർത്താൻ തക്കം പാർത്തെത്തുന്ന ഭീകരർക്ക് രഹസ്യതാവളം ഒരുക്കുന്നവരെ പാഠം പഠിപ്പിക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ സഹായിക്കുന്നവരുടെ സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാനാണ് തീരുമാനം. ഭീകരരെ സഹായിക്കുന്ന പ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടിയെടുക്കാൻ പോലീസ് തീരുമാനിച്ചത്.
ഭീകരർക്ക് ഒളിച്ച് താമസിക്കാൻ ബോധപൂർവ്വം താമസസ്ഥലം നൽകുന്നവർക്കെതിരെയാണ് നടപടിയുണ്ടാകുക. ഭീകരർക്ക് ഒളിച്ച് താമസിക്കാൻ സഹായം നൽകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഭീകരരുടെ ഭീഷണിയ്‌ക്ക് വഴങ്ങി സഹായം ചെയ്യേണ്ടിവരുന്നവർക്കും സ്വത്തുക്കൾ നഷ്ടമാകുമെന്ന കാരണത്താൽ പോലീസ് നടപടിയ്‌ക്കെതിരെ നിരവധി പേർ രംഗത്ത് വന്നു. ഇതോടെ പ്രഖ്യാപനത്തിൽ വ്യക്തതവരുത്തി പോലീസ് വീണ്ടും രംഗത്തുവരികയായിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 2 (ജി), 25 എന്നീവകുപ്പുകൾ പ്രകാരമാണ് നടപടി.
ഭീകരർക്ക് ഒളിച്ച് താമസിക്കാൻ സ്വമേധയാ താമസസ്ഥലം നൽകുന്നവരുടെ സ്വത്തുക്കൾ ആണ് പിടിച്ചെടുക്കുകയെന്ന് പോലീസ് പറഞ്ഞു. ബോധപൂർവ്വം താമസസ്ഥലം നൽകുന്നതും, അല്ലാത്തതും മനസ്സിലാക്കാൻ സാധിക്കും. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമാകും നിയമ നടപടികൾ സ്വീകരിക്കുകയെന്നും പോലീസ് അറിയിച്ചു.
Comments