ലക്നൗ : യുപിയിൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായതിനു പിന്നാലെ പുതിയ നടപടികളുമായി പോലീസ് . ക്രിമിനലുകൾക്ക് മുന്നിൽ ബുൾഡോസറും, വെടിയുണ്ടകളുമായി എത്തുന്ന പോലീസ് നിർധനർക്ക് മുന്നിൽ ഭക്ഷണസാധനങ്ങളുമായാണ് എത്തുന്നത് .
ജലൗൺ പോലീസാണ് പുതിയ നയത്തിനു തുടക്കമിട്ടിരിക്കുന്നത് . . ഇവിടുത്തെ പോലീസ് സ്റ്റേഷനുകളിൽ നിയമിച്ചിരിക്കുന്ന ഇൻസ്പെക്ടർമാർ ഇപ്പോൾ പരാതി കേൾക്കുക മാത്രമല്ല, ഇരകളെ സാമ്പത്തികമായും മറ്റും സഹായിക്കുകയും ചെയ്യുന്നു .
ഒരാഴ്ചയ്ക്ക് മുൻപാണ് പോലീസ് പുതിയ പദ്ധതി ആരംഭിച്ചത്. പാവപ്പെട്ടവർക്കും വികലാംഗർക്കും അശരണർക്കും കുട്ടികൾക്കും പഴങ്ങളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുകയും ഫുട്പാത്തിൽ രാത്രി കഴിയുന്ന ആളുകൾക്ക് ഭക്ഷണം നൽകുകയുമാണ് ഇപ്പോൾ ചെയ്യുന്നത്
നദിഗാവ്, കൊച്ച്, കൽപി, രാംപുര, സിർസകലാർ, ചുർക്കി, എറ്റ്, കൊത്ര, മധൗഗഢ്, കുത്തൗണ്ട്, ജലൗൺ എന്നിവിടങ്ങളിലെല്ലാം സാധാരണക്കാർക്ക് കൈത്താങ്ങായി പോലീസുണ്ട് . മാത്രമല്ല സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പെൻസിലുകളും , പുസ്തകങ്ങളും വിതരണം ചെയ്യുന്നുണ്ട്. മജിത്ത് ഗ്രാമത്തിലെ തീപിടിത്തത്തിൽ 3 വീടുകൾ അഗ്നിക്കിരയായിരുന്നു. രാംപുര പോലീസാണ് സംഭവസ്ഥലം സന്ദർശിച്ച് ദുരിതബാധിതരെ പരിചരിക്കുന്നതും , അവർക്ക് വേണ്ട റേഷനും ഭക്ഷണസാധനങ്ങളും നൽകുകയും ചെയ്യുന്നതും.
എല്ലാ പോലീസ് സ്റ്റേഷനുകളിലും , ഔട്ട്പോസ്റ്റുകളിലും പരാതിയുമായി എത്തുന്നവർക്ക് സമാധാനത്തോടെ മടങ്ങി പോകണമെന്നാണ് ഇപ്പോൾ പോലീസുകാരുടെ തീരുമാനം .എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതുമായി ബന്ധപ്പെട്ട സന്ദേശം നൽകിയിട്ടുണ്ട്.
Comments