ആന്ധ്രപ്രദേശിലെ ഗംഗാവരമിൽ ക്ഷേത്രം കയ്യേറി ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ വച്ച് പ്രാർത്ഥനാ സമ്മേളനം സംഘടിച്ച് ക്രിസ്ത്യൻ മിഷണറി സംഘടന. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ വിവാദത്തിനാണ് സംഭവം വഴിവച്ചിരിക്കുന്നത്. ഗംഗാവരത്തിന് സമീപത്തുള്ള രാമക്ഷേത്രത്തിൽ വച്ചാണ് പാസ്റ്ററുടെ നേതൃത്വത്തിലുള്ള മിഷണറി സംഘടന ക്ഷേത്രത്തിനുള്ളിൽ വച്ച് പ്രാർത്ഥന നടത്തുന്നത്. പാസ്റ്ററുടെ നേതൃത്വത്തിലുള്ള ക്രിസ്ത്യൻ സംഘം യേശുവിന്റെ സ്തുതിഗീതങ്ങളും പ്രാർത്ഥനകളും പാടുന്നതിന്റെ വീഡിയോ ആന്ധ്രാപ്രദേശ് പാർട്ടി യൂണിറ്റിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധറും പുറത്ത് വിട്ടിട്ടുണ്ട്.
വെള്ള വസ്ത്രം ധരിച്ച പാസ്റ്റർ ക്ഷേത്രത്തിനുള്ളിൽ ഇരുന്ന് പ്രാർത്ഥന പാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ അനുയായികളും മുന്നിലായി ഇരുന്ന് സ്തുതി പാടുന്നുണ്ട്. പാസ്റ്ററുടെ തൊട്ടുപിന്നിലായി ക്ഷേത്ര ശ്രീകോവിലാണുള്ളത്. ഇത് വീഡിയോയിലും വളരെ വ്യക്തമാണ്. സംസ്ഥാനത്ത് മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി സ്വീകരിക്കുന്നതെന്ന് നേരത്തെ തന്നെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
Unacceptable Humiliation!
Pushing conversion agenda of CM @ysjagan, Limit is crossed by Church With illegally occupying #RamMandir in #Gangavaram by a Pastor & conducting Christian Prayer in it.
All culprits must immediately be arrested.Hindus! Raise voice as #RamInsultedInAP! pic.twitter.com/Cmx3Mp6trU
— Sunil Deodhar (@Sunil_Deodhar) April 1, 2022
ഇത്തരം അജണ്ടയുടെ ഭാഗായിട്ടാണ് പാസ്റ്റർ ക്ഷേത്രത്തിനുള്ളിൽ കടന്ന് പ്രാർത്ഥന നടത്തിയതെന്ന് ബിജെപി ആരോപിച്ചു. ഹിന്ദു ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയത് വഴി ക്രിസ്ത്യൻ മിഷണറി സംഘടന എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് പ്രദേശവാസികളും ആരോപിച്ചു. പാസ്റ്ററെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സുനിൽ ദിയോധർ ആവശ്യപ്പെട്ടു.
Comments