മുംബൈ:വാങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടിയ കൊൽക്കത്ത പഞ്ചാബിന്റെ 137 റൺസ് നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെ ടുത്തി 14.3 ഓവറിൽ മറികടന്നു. 31 പന്തിൽ 70 റൺസ് നേടിയ ആന്ദ്രേ റസ്സലും ബൗളിംഗ് റെക്കോഡ് പ്രകടനം നടത്തുന്ന ഉമേഷ് യാദവിന്റെ 4 വിക്കറ്റ് നേട്ടവുമാണ് കൊൽക്കത്തയ്‌ക്ക് ജയം അനായാസമാക്കിയത്.
മായങ്കിന്റെ നേതൃത്വത്തിലിറങ്ങിയ പഞ്ചാബിന് ബാറ്റിംഗിൽ ഒരു സമയത്തും തിളങ്ങാ നായില്ല. ഭാനുക രജപക്‌സെ(31), കാഗിസോ റബാഡ വാലറ്റത്ത് നടത്തിയ അതിവേഗ സ്‌കോറിംഗും(16 പന്തിൽ 25) മാത്രമാണ് ഭേദപ്പെട്ട പ്രകടനം. 18.2 ഓവറിൽ 137 റൺസിന് പഞ്ചാബ് വീണു. നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് ഉമേഷ് യാദവ് മുൻനിരയേയും മദ്ധ്യനിരയേയും തകർത്തു. മായങ്ക്(1) റൺസിുനും ലിവിംഗ്‌സറ്റൺ(19) റൺസിനും ഉമേഷിന് മുന്നിൽ വീണു. പുതിയ ടീമിനൊപ്പം ചേർന്ന ശിഖർ ധവാൻ(16) റൺസിൽ സൗത്തിയുടെ പന്തിലും പുറത്തായി.
പ്രതിരോധിക്കാവുന്ന സ്‌കോറല്ലെങ്കിലും കൊൽക്കത്തയെ നിലയുറപ്പിക്കാൻ അനുവദിക്കാ തെയാണ് പഞ്ചാബ് തിരിച്ചടിച്ചത്. കാഗിസോ റബാഡ തുടക്കത്തിലെ രഹാനയെ(12) പുറത്താക്കി. ഒഡീൻ സ്മിത്ത് 3 റൺസിന് വെങ്കിടേഷ് ഐയ്യരെ പുറത്താക്കി. ഒരു ഘട്ടത്തിൽ 4ന് 51 എന്ന നിലയിൽ കൊൽക്കത്തയെ പിടിച്ചുകെട്ടിയ പഞ്ചാബ് ബൗളർമാരെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും 15 പന്തിൽ 26 റൺസും സാം ബില്ലിംഗ്‌സ് 23 പന്തിൽ 24 റൺസുമായി കരുതലോടെയാണ് നേരിട്ടത്. എന്നാൽ ബില്ലിംഗ്‌സിനൊപ്പം എത്തിയ നിതീഷ് റാണ(0) പുറത്തായ ശേഷം എത്തിയ ആന്ദ്രേ റസ്സൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ കളി പഞ്ചാബിന്റെ കയ്യിൽ നിന്നും വഴുതിമാറി. 31 പന്തിൽ 8 സിക്‌സറുകളും 2 ഫോറുമടക്കം റസ്സൽ കത്തിക്കയറിയതോടെ കൊൽക്കത്ത അനായാസം ജയം നേടി.
Comments