അഹമ്മദാബാദ്: പാകിസ്താനിൽ കുട്ടികളെ ഉപയോഗിച്ച് അശ്ലീലച്ചിത്രം തയ്യാറാക്കി വൻ തുകയ്‌ക്ക് ഡാർക്ക് വെബ്ബിൽ വിറ്റഴിക്കുന്ന സംഘം പിടിയിൽ. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് ചൈൽഡ് പോണോഗ്രാഫി റാക്കറ്റിനെ പിടികൂടിയത്.
കുട്ടികളെ ദുരുപയോഗം ചെയ്ത് വീഡിയോ ചിത്രീകരിക്കുകയും അവ ഡാർക്ക് വെബ്ബിൽ വിറ്റഴിച്ച് പണുമുണ്ടാക്കുകയും ചെയ്യുന്ന അഞ്ചംഗ സംഘമാണ് കുടുങ്ങിയത്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. റാക്കറ്റിൽ ഉൾപ്പെടുന്ന മറ്റുള്ളവർക്കായി അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കി.
അർസ്‌ലാൻ അർഷാദ്, അമ്മദ് ഷാഹ്‌സാദ്, മോസം, തൽഹ, ഖമർ എന്ന ദോദ, ആബിദ് അലി, അസ്മ എന്ന സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്. സംഘം പത്തോളം കുട്ടികളെയാണ് ദുരുപയോഗം ചെയ്തത്. ലാഹോറിൽ നിന്നുള്ളവരാണ് പ്രതികൾ. ഇവർ കുട്ടികളെ ഉപദ്രവിച്ച് അവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നത്. കുട്ടികളിൽ ഒരാളുടെ പിതാവാണ് ഒടുവിൽ പരാതി നൽകിയത്. തുടർന്ന് പ്രതികൾ അറസ്റ്റിലാകുകയായിരുന്നു. ഇനിയും നിരവധി പേർ പിടിയിലാകാനുണ്ടെന്നാണ് വിവരം.
Comments