കോഴിക്കോട്: മുട്ടിൽ മരം മുറി കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കണ്ണൂർ സിസിഎഫ് കെ. വിനോദ് കുമാറിനെയാണ് കൊല്ലത്തേക്ക് മാറ്റിയത്. സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്നതാണ് പുതിയ ചുമതല. താരതമ്യേന അപ്രധാന തസ്തികയാണിതെന്നാണ് വിമർശനം.
ഇതിനിടെ കേസിൽ വനംവകുപ്പ് അന്വേഷണത്തിൽ പ്രതിസ്ഥാനത്ത് വന്ന എൻ.ടി രാജനെ ദക്ഷിണ മേഖല വനം സർക്കിൾ മേധാവിയായി നിയമിച്ച് സ്ഥാനക്കയറ്റം നൽകി. കേസിൽ ആരോപണവിധേയനായ എൻ.ടി സാജന് തെക്കൻ ജില്ലകളുടെ ചുമതല നൽകിയാണ് സ്ഥലം മാറ്റം. മുട്ടിൽ കേസ് പ്രതികൾക്കായി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയയാളാണ് എൻ.ടി രാജൻ.
സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ ആളായിരുന്നു വടക്കൻ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കൺസർവേറ്റർ ഡി.കെ വിനോദ് കുമാർ. ഇദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ച ജില്ലയിൽ എൻ.ടി രാജന് ഉയർന്ന ചുമതലയാണ് നൽകിയിരിക്കുന്നത്. ഇതോടെ പ്രതികൾക്ക് അനുകൂലമായ രീതിയിൽ സർക്കാർ സ്ഥലം മാറ്റ ഉത്തരവിറക്കിയെന്നാണ് വിമർശനം.
Comments