ലക്‌നൗ : ഉത്തർപ്രദേശിൽ പശുക്കടത്ത് സംഘത്തിലെ കണ്ണികളായ വനിതകളെ അറസ്റ്റ് ചെയ്ത് പോലീസ്. മൊറാദാബാദ് സ്വദേശിനികളായ ഷൂബി ഫർനാസ്, കൈഫി നൂർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിലെ കൂടുതൽ പേർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
ഭർതൃവീട്ടിൽ താമസിക്കുന്ന ഇരുവരും വീട്ടിൽ ഇറച്ചി വിൽപ്പന ശാല നടത്തിവരികയാണ്. ഇവിടെ പശുക്കളെയും കശാപ്പ് ചെയ്യുന്നുണ്ടെന്ന് പോലീസിനെ നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ആഴ്ചയായി ഇവരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
മറ്റു സ്ഥലങ്ങളിൽ നിന്നും കടത്തിക്കൊണ്ടുവന്ന പശുക്കളെയാണ് ഇവർ കശാപ്പ് ചെയ്യാറുള്ളത്. ഇറച്ചി ആവശ്യക്കാർക്ക് രഹസ്യമായി സ്വന്തം വാഹനത്തിൽ എത്തിച്ച് നൽകും. ഒരിക്കൽ രാവിലെ ഇവരുടെ വീടിന് പരിസരത്ത് പശുവിന്റെ തല പ്രദേശവാസികൾ കണ്ടിരുന്നു. തുടർന്നാണ് അനധികൃത കശാപ്പുമായി ബന്ധപ്പെട്ട വിവരം പോലീസിന്റെ പക്കൽ എത്തിയത്.
ഇവരുടെ സംഘത്തിൽ അഞ്ച് പേർ കൂടിയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവർക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്.
Comments