കൊച്ചി ; നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
നടിക്ക് നേരെ അക്രമം നടക്കുമ്പോൾ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. ഇതോടെ കേസിൽ പൾസർ സുനി ഒഴികെ മറ്റെല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു.
അതേസമയം പോലീസ് പീഡനം ആരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസൻറ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻകൂർ നോട്ടീസ് നൽകാതെ സാഗറിനെ ചോദ്യം ചെയ്യരുതെന്ന് പോലീസിന് കോടതി നിർദ്ദേശം നൽകി. ചോദ്യം ചെയ്യലിന്റെ പേരിൽ ഉപദ്രവിക്കരുത്. പോലീസ് ആക്ടും ക്രിമിനൽ നടപടി ചട്ടവും അനുശാസിക്കുന്ന തരത്തിൽ മാത്രമേ ചോദ്യം ചെയ്യാവു എന്നും കോടതി നിർദ്ദേശിച്ചു.
Comments