ഇമ്രാൻ വീഴുമോ, വാഴുമോ? സുപ്രീംകോടതിയുടെ നിർണായക തീരുമാനം കാത്ത് പാകിസ്താൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാൻ വീഴുമോ, വാഴുമോ? സുപ്രീംകോടതിയുടെ നിർണായക തീരുമാനം കാത്ത് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 11:11 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഭരണപ്രതിസന്ധിയും പ്രതിപക്ഷത്തിന്റെ നിരന്തര സമ്മർദ്ദവും നിലനിൽക്കേ സുപ്രീംകോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പാകിസ്താൻ. പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുളള പ്രസിഡന്റ് ആരിഫ് ആൽവിയുടെ തീരുമാനം കോടതി വിധിയെ അനുസരിച്ചാകും നിലനിൽക്കുക. രാജ്യത്തെ ഭരണ പ്രതിസന്ധിയിൽ ആശങ്കയിലായ ജനങ്ങളും സുപ്രീംകോടതി വിധിയെ ഉദ്വേഗത്തോടെയാണ് കാത്തിരിക്കുന്നത്.

ഇന്നലെ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഇടക്കാല ഉത്തരവിന് വിസമ്മതിച്ച കോടതി ഇന്ന് വിധി പ്രസ്താവിക്കാനായി മാറ്റുകയായിരുന്നു. അതിനിടെ വിഷയത്തിൽ തീരുമാനമെടുക്കാതെ കോടതിയും മരവിച്ചു നിൽക്കുകയാണെന്നും വിമർശനം ഉയർന്നു. താൽക്കാലികമായി ഭരണ നേതൃത്വം കൈമാറുക എന്ന ഒരു തീരുമാനത്തിനപ്പുറം നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ എന്ത് ചെയ്യണം എന്നതിൽ സുപ്രീംകോടതിക്ക് വ്യക്തമായ ഉത്തരമില്ല.

അവിശ്വാസപ്രമേയം ചർച്ചയ്‌ക്കിരിക്കെ ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഉറപ്പായ അവസ്ഥയിലാണ് അവിശ്വാസ പ്രമേയം തളളിക്കളഞ്ഞ് പ്രസിഡന്റിനെ ഉപയോഗിച്ച് ഇമ്രാൻ ഖാൻ പാർലമെന്റ് പിരിച്ചുവിടാനുളള തീരുമാനം പ്രഖ്യാപിച്ചത്. ഇതിന്റെ നിയമസാധുതയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ അത്ത ബാന്ദിയാൽ ഭരണകക്ഷിയുടെ പക്ഷത്താണെന്നും പ്രതിപക്ഷമായ പാകിസ്താൻ പീപ്പിൾസ് പാർട്ടി അഭിഭാഷകൻ ഫറൂഖ് നായേകിന്റെ ഹർജി പോലും സ്വീകരിക്കാൻ തയ്യാറാകാത്തത് ഗൂഢലക്ഷ്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

പാർലമെന്റ് പിരിച്ചുവിട്ട നടപടി അനീതിയാണെന്നും അത് റദ്ദാക്കാൻ സുപ്രീംകോടതിക്ക് നിമിഷനേരം മതിയെന്നുമാണ് പ്രതിപക്ഷ അഭിഭാഷകർ പറയുന്നത്. പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അഭ്യർത്ഥന മാനിച്ച് പ്രസിഡന്റ് അരിഫ് അൽവി പാർലമെന്റ് പിരിച്ചുവിട്ടങ്കിലും തിരഞ്ഞടുപ്പാണോ അഭികാമ്യം എന്നതും ഉറപ്പാക്കിയിട്ടില്ല. ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുളള അഞ്ചംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പാർലമെന്റിന്റെ അധോസഭ വിളിച്ചു ചേർത്ത് ഇമ്രാന്റെ ഭരണത്തിൽ അവിശ്വാസം രേഖപ്പെടുത്താനുളള പഴുത് ഇപ്പോഴും ഉണ്ടെന്ന് പാകിസ്താനിലെ ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാൽ പ്രതിപക്ഷത്തിന് സ്വന്തം പ്രധാനമന്ത്രിയെ തൽക്കാലത്തേക്ക് നിയോഗിക്കാം.

തിരഞ്ഞെടുപ്പ് നടക്കുന്ന 2023 ഓഗസ്റ്റ് വരെയാകും ഈ പ്രധാനമന്ത്രിയുടെ കാലാവധി. ഡെപ്യൂട്ടി സ്പീക്കർ അപ്രതീക്ഷിതമായിട്ടാണ് അവിശ്വാസപ്രമേയം വോട്ടെടുപ്പ് സാധ്യമല്ല എന്നറിയിച്ചത്. അതിന് പിന്നാലെയാണ് പാർലമെന്റ് തന്നെ പിരിച്ചുവിട്ടുള്ള നടപടിയിലേക്ക് ഇമ്രാൻഖാൻ കടന്നത്. ഇമ്രാൻഖാന് പകരം തെഹരീകെ പാർട്ടിയിലെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണോ അതോ പ്രതിപക്ഷത്തിനെ ഭരണനേതൃത്വം ഏറ്റെടുക്കാൻ വിളിക്കണോ എന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല.

Tags: PAK-SUPREME COURT
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies