ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 11:19 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ, ഹോർമുസ് കടലിടുക്കിൽ വൻ സൈനിക നീക്കവുമായി അമേരിക്ക. ഏകദേശം 1.8 കോടി ബാരൽ എണ്ണയുമായി 40 വാണിജ്യ കപ്പലുകൾക്ക് അമേരിക്കൻ സൈന്യം സുരക്ഷയൊരുക്കി കടലിടുക്ക് കടത്തിവിട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ എണ്ണക്കപ്പൽ എസ്കോർട്ട് ഓപ്പറേഷനാണിതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വ്യോമ, നാവിക, ബഹിരാകാശ സംവിധാനങ്ങൾ സംയോജിപ്പിച്ച് ചൊവ്വാഴ്ചയായിരുന്നു അമേരിക്കയുടെ ഓപ്പറേഷൻ. വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം, കപ്പലുകൾ ലക്ഷ്യമിടാനുള്ള ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനായി ആക്രമണങ്ങളും നടത്തി. ഓപ്പറേഷനിടെ കപ്പൽവിരുദ്ധ ക്രൂസ് മിസൈലുകളും അമേരിക്കൻ സേന നിർവീര്യമാക്കിയതായി യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹോർമുസിന് ചുറ്റും 60 കേന്ദ്രങ്ങളിൽ ആക്രമണം
ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ 60ഓളം സൈനിക കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിട്ടതായി റിപ്പോർട്ടിൽ പറയുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, സമുദ്ര സൈനിക സംവിധാനങ്ങൾ, മൈനുകൾ സ്ഥാപിക്കാനുള്ള ശേഷി, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവയാണ് ആക്രമണത്തിന് വിധേയമായത്.

ഇറാൻ സൈനിക ശേഷി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഹോർമുസിന് സമീപം ആക്രമണം തുടരുമെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇറാന്റെ ശേഷി വീണ്ടും ഉയരുന്നത് തടയാൻ ആവർത്തിച്ചുള്ള ആക്രമണങ്ങൾ ആവശ്യമായി വരുമെന്നും അവർ വ്യക്തമാക്കി.

ഹോർമുസിൽ അമേരിക്കയുടെ കടുത്ത തന്ത്രം
ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ചാണ് ട്രംപ് ഭരണകൂടം യുദ്ധതന്ത്രം കൂടുതൽ ശക്തമാക്കുന്നത്. കടലിടുക്കിന് സമീപമുള്ള ഇറാൻ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തുക, വാണിജ്യ കപ്പലുകൾക്ക് സൈനിക സുരക്ഷ നൽകുക, ഇറാൻ തുറമുഖങ്ങളിൽ നാവിക ഉപരോധം ശക്തമാക്കുക എന്നിവയാണ് തന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ. സൈനിക സുരക്ഷയുണ്ടെങ്കിലും ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം ഇപ്പോഴും ഉയർന്ന അപകടസാധ്യതയുള്ളതായാണ് ഊർജ കമ്പനികളുടെ വിലയിരുത്തൽ.

ആഗോള എണ്ണവിപണിയിലും ആശങ്ക
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗതപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. യുദ്ധത്തിന് മുമ്പ് പ്രതിദിനം ഏകദേശം 2 കോടി ബാരൽ എണ്ണ ഈ പാതയിലൂടെ കടന്നുപോയിരുന്നു. കടലിടുക്കിലെ സുരക്ഷാ ആശങ്കകൾ ആഗോള ഊർജ വിപണിയെയും ബാധിച്ചിട്ടുണ്ട്.

ഇറാന്റെ ആണവശേഖരത്തെക്കുറിച്ച് ട്രംപ്
അതിനിടെ, ഇറാന്റെ അതിസമ്പുഷ്ട യുറേനിയം ശേഖരവുമായി ബന്ധപ്പെട്ട് നിലപാടിൽ മാറ്റത്തിന്റെ സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അതിസമ്പുഷ്ട യുറേനിയം ഭൂമിക്കടിയിൽ തന്നെ നിലനിർത്തുകയും ഉപഗ്രഹ ചിത്രങ്ങളിലൂടെ നിരീക്ഷിക്കുകയും ചെയ്യാൻ തയ്യാറാണെന്ന് ട്രംപ് സൂചിപ്പിച്ചു.

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ നേരത്തെ നടത്തിയ അമേരിക്കൻ ആക്രമണത്തിൽ ഈ ശേഖരം പൂർണമായി നശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിന്റെ തുടക്കത്തിൽ അതിസമ്പുഷ്ട യുറേനിയം സുരക്ഷിതമാക്കുന്നതിന് വലിയ പ്രാധാന്യം നൽകിയിരുന്ന ട്രംപിന്റെ പുതിയ പരാമർശം നയത്തിലെ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

‘റഡാർ തകർത്തു’; ട്രംപിന്റെ പ്രതികരണം
ബുധനാഴ്ച ഓവൽ ഓഫീസിൽ സംസാരിക്കവെ പുതിയ ആക്രമണങ്ങളെക്കുറിച്ച് ട്രംപ് വിശദീകരിച്ചു. ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ നിരീക്ഷിക്കാനുള്ള ഇറാന്റെ ശേഷി അമേരിക്ക തകർത്തുവെന്നാണ് ട്രംപിന്റെ അവകാശവാദം.

റഡാർ സംവിധാനങ്ങൾ മാത്രമല്ല, അതിലേറെ സൈനിക ലക്ഷ്യങ്ങളും ആക്രമിച്ചതായി ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്‌ക്ക് നിയന്ത്രണം നിലനിർത്താനാകുമെന്നും ഇറാൻ തീരത്തെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനൊപ്പം വാണിജ്യ കപ്പലുകൾക്ക് സുരക്ഷ നൽകാനുള്ള ശേഷി യുഎസ് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

Tags: US-iran
Share
Tweet
SendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

അമേരിക്കയിലെ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും അക്രമിയുടെ മക്കൾ; 31 കാരനെ പൊലീസ് കൊലപ്പെടുത്തി

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തു; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

Latest News

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies