അമരാവതി: കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വന്ന യുവാവിനെ വകവരുത്തി ഭീകരർ. പോലീസിന് വിവരങ്ങൾ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇയാളെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലാണ് സംഭവം.
കോര ലക്ഷ്മൺ എന്നയാളാണ് കഴിഞ്ഞദിവസം അർദ്ധരാത്രി കൊല്ലപ്പെട്ടത്. പെദ്ദബയാലു മണ്ഡലിലെ ബോംഗജംഗി എന്ന ഗ്രാമവാസിയാണിയാൾ.
ഏറെ നാളുകൾക്ക് മുമ്പ് ഭീകരസംഘത്തോടൊപ്പം പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ച ഇയാൾ പോലീസിൽ കീഴടങ്ങിയിരുന്നു. എന്നാൽ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറാൻ കോര സഹായിക്കുന്നുണ്ടെന്ന സംശയവും ഇത് നിലനിൽപ്പിന് ഭീഷണിയാകുമോയെന്ന ഭയവുമാകാം ഇയാളെ കൊലപ്പെടുത്താൻ കാരണമായതെന്ന് എസ്പി സതീഷ് കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Comments