കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണപരിധിയിലേക്ക് നടി കാവ്യാ മാധവനെ കൊണ്ടുവരാൻ കൃത്യമായ നീക്കം നടക്കുന്നുവെന്ന സംശയത്തിൽ അന്വേഷണസംഘം. കേസിന്റെ ശ്രദ്ധ ദിലീപിൽ നിന്ന് മാറ്റി കാവ്യാ മാധവനിലേക്ക് കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പുറത്ത് വന്ന ശബ്ദരേഖയിൽ ഉള്ളതെന്നാണ് നിഗമനം. ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റേതെന്ന പേരിലാണ് സംഭാഷണം പുറത്ത് വന്നിരിക്കുന്നത്.
ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ അന്വേഷണ സംഘം. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ചില സംഭാഷണങ്ങളുടെ ശബ്ദരേഖയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളെ ഭയമാണെന്ന് കാവ്യ കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ശബ്ദരേഖയും ഇക്കൂട്ടത്തിലുള്ളതായി സൂചന. സായ് ശങ്കറിന്റെ ഫോണിൽ നിന്നാണ് കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണത്തിന്റെ ഡിജിറ്റൽ ഫയലുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
Comments