തിരുവനന്തപുരം: വരുന്ന ഡിസംബർ 31ന് മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് വഴിയുള്ള ഹാജർ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന മിഷൻ ടീം യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
പൊതുമരാമത്ത് വകുപ്പ് ഓഫീസുകളിൽ ബയോ മെട്രിക് പഞ്ചിങ് നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ഉടനെ തീരുമാനിച്ചിരുന്നു. ഇതിന്റെ പുരോഗതി വിലയിരുത്തിയ ശേഷമാണ് ഡിസംബർ 31നു മുമ്പ് മുഴുവൻ ഓഫീസുകളിലും പഞ്ചിംഗ് സംവിധാനം പ്രവർത്തനക്ഷമമാക്കാൻ മന്ത്രി നിർദേശിച്ചത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഓഫീസുകളിൽ ഇതിനുള്ള ഹാർഡ്വെയർ ഇൻസ്റ്റലേഷൻ പൂർത്തിയായിട്ടുണ്ട്. ഈ ജില്ലകളിൽ ജൂൺ ഒന്നുമുതൽ ബയോമെട്രിക് പഞ്ചിംഗ് നിലവിൽ വരും. സംസ്ഥാനത്തെ മുഴുവൻ പൊതുമരാമത്ത് വകുപ്പ് ഓഫീസുകളിലും ഡിസംബർ 31നു മുമ്പ് ഇതു പൂർത്തിയാക്കേണ്ട മേൽനോട്ടച്ചുമതല പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കും ജോയിന്റ് സെക്രട്ടറിക്കുമാണ്.
Comments