കൊച്ചി : കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നുള്ള തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായി ജോർജ് എം തോമസിന്റെ തുറന്നുപറച്ചിൽ സ്വാഗതം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. കേരളത്തിലെ ലവ് ജിഹാദ് പാർട്ടി രേഖകളിൽ പോലും പറഞ്ഞിട്ടുണ്ടെന്നാണ് സിപിഎം നേതാവ് പറഞ്ഞത്. വിശ്വ ഹിന്ദു പരിഷത്ത് വർഷങ്ങളായി പറയുന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നതാണ് ഈ തുറന്നു പറച്ചിലെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും അറിയിച്ചു.
ഉയർന്ന വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ പ്രണയം നടിച്ച് വിവാഹം കഴിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അംഗീകരിക്കാൻ സിപിഎമ്മിന് ഇതുവരെ സാധിച്ചിരുന്നില്ല. എന്നാൽ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി പോലും ലവ് ജിഹാദിന്റെ കണ്ണിയായെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. ക്രിസ്ത്യൻ വോട്ടുകൾ കുറയുമെന്ന് കരുതിയാണ് ഇത് പറയാൻ പാർട്ടി നേതാവ് തയ്യാറായത് എന്നാണ് നിരീക്ഷണം.
ലവ് ജിഹാദിൽ കുടുക്കി ഒളിച്ചോടിയ പെൺകുട്ടികളെ കണ്ടെത്താൻ പോലീസ് പോലും തയ്യാറാകുന്നില്ല. ഇത്തരം കേസുകൾ സിബിഐക്കോ, എൻഐഎക്കോ കൈമാറാൻ തയ്യാറാകണം. ഇല്ലെങ്കിൽ ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് വിശ്വ ഹിന്ദുപരിഷത്ത് സമര, നിയമ പോരാട്ടം നടത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Comments