മുംബൈ: അവസാന ഓവറുകളിൽ ആന്ദ്രെ റസ്സൽ കൊടുങ്കാറ്റായപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 176 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിങ് ലഭിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു.
ഓപ്പണർമാരായ വെങ്കടേശ് അയ്യരും(6), ആരൺ ഫിഞ്ചും(7) വേഗത്തിൽ മടങ്ങി. നിതീഷ് റാണ(54) നടത്തിയ ചെറുത്തുനിൽപ്പാണ് ടീമിനെ 100 കടത്തിയത്. എന്നാൽ അവസാന ഓവറുകളിൽ വെസ്റ്റ്ഇൻഡീസ് താരം ആന്ദ്രെ റസ്സൽ തകർത്തടിച്ചതാണ് കൊൽക്കത്തയ്‌ക്ക് മാന്യമായ സ്‌കോർ നേടാൻ സഹായിച്ചത്.
റസ്സൽ 25 പന്തിൽ നിന്ന് 49 റൺസ് നേടി പുറത്താകാതെ നിന്നു. നാല് വീതം ബൗണ്ടറിയും സിക്‌സറും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. കൊൽക്കത്തയ്‌ക്ക് വേണ്ടി ടി നടരാജൻ മൂന്നും ഉമ്രാൻ മാലിക് രണ്ടും വിക്കറ്റുകൾ നേടി. ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസൻ, ജഗദീശ സുചിത് എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് 4.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിലാണ്. അഭിഷേക് ശർമ്മ(3)യുടെ വിക്കറ്റാണ് നഷ്ടമായത്. കമ്മിൻസിനാണ് വിക്കറ്റ്. അഞ്ച് കളിയിൽ നിന്നായി 6 പോയിന്റ് നേടിയ കൊൽക്കത്ത പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. നാല് മത്സരത്തിൽ നിന്നായി നാല് പോയിന്റുളള സൺറൈസേഴ്‌സ് എട്ടാമതാണ്.
Comments