ചെന്നൈ : വിജയ് നായകൻ ആകുന്ന ചിത്രം ബീസ്റ്റിന് സംസ്ഥാനത്ത് വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട് എംഎൽഎ. മനിതനേയ മക്കൾ കക്ഷി അദ്ധ്യക്ഷനും എംഎൽഎയുമായ എം.എച്ച് ജവാഹിറുള്ളയാണ് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് എംഎൽഎ കത്തയച്ചെന്നാണ് വിവരം.
സിനിമ മുസ്ലീം വിഭാഗങ്ങളെ തരംതാഴ്‌ത്തുന്നുവെന്ന് ആരോപിച്ചാണ് വിലക്കേർപ്പെടുത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ കാരണത്താൽ സിനിമയ്‌ക്ക് മറ്റ് രാജ്യങ്ങളിൽ വിലക്കുണ്ട്. കൊറോണ മഹാമാരിക്കാലത്ത് ജനങ്ങൾക്കായി നിസ്വാർത്ഥ സേവനം ചെയ്തവരാണ് മുസ്ലീങ്ങൾ. എന്നാൽ ഈ ചിത്രം സേവനങ്ങളെ തമസ്‌കരിക്കുന്നു. സിനിമ പ്രദർശിപ്പിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നും ജവാഹിറുള്ള പറയുന്നു.
മുൻ കാലങ്ങളിൽ ഇറങ്ങിയ വിശ്വരൂപം, തുപ്പാക്കി എന്നീ സിനമകളും മുസ്ലീങ്ങളെ അപമാനിക്കുന്നതാണ്. ഏറെ കാലത്തിന് ശേഷം വരുന്ന ബീസ്റ്റ് വീണ്ടും ഇതിനെല്ലാം ശക്തിപകരുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭീകരരിൽ നിന്നും ജനങ്ങളെ വിജയ് രക്ഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഇസ്ലാമിക ഭീകരതയെക്കുറിച്ച് പരാമർശങ്ങൾ ഉള്ളതിനാൽ സിനിമയ്‌ക്ക് ഖത്തറും. കുവൈറ്റും എല്ലാം പ്രദർശനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.
Comments