കാബൂൾ: അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഖോസ്റ്റ്, കുനാർ പ്രവിശ്യകളിലായി വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പത് പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇതിൽ അഞ്ച് പേർ കുട്ടികളാണെന്ന് അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഖോസ്റ്റ് പ്രവിശ്യയിലെ സ്പുറ പ്രദേശത്താണ് പാക് വിമാനങ്ങൾ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 26 പാക് വിമാനങ്ങൾ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് സ്പുറയിൽ പതിച്ചതായാണ് വിവരം. സ്പുറയിലെ മിർപാർ, മന്ദേഹ്, ഷെയ്ദി, കൈ എന്നീ പ്രദേശങ്ങളാണ് ആക്രമിക്കപ്പെട്ടത്.
അതേസമയം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പാക് സൈന്യവും താലിബാൻ പടയാളികളും തമ്മിൽ ഗോർബ്‌സ് ജില്ലയിലെ മാസ്റ്റർബേൽ പ്രദേശത്ത് ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതുവരെ ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ നൽകിയിട്ടില്ല. തെഹ്‌രീക്ക്-ഇ-താലിബാൻ പാകിസ്താൻ, പഷ്തൂൺ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് എന്നീ സംഘടനകളെ ലക്ഷ്യം വെച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണത്തിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരിണം ഉണ്ടായിട്ടില്ല.
Comments