വിജയ് കേന്ദ്രകഥാപാത്രത്തിലെത്തിയ ബീസ്റ്റ് സിനിമയ്ക്ക് ലഭിക്കുന്ന മോശം കമന്റുകളോട് പ്രതികരിച്ച് പിതാവ് എസ്.എ ചന്ദ്രശേഖർ. വിജയ് എന്ന സൂപ്പർതാരത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ചിത്രമാണ് ബീസ്റ്റെന്ന് ചന്ദ്രശേഖർ പറയുന്നു. ചിത്രത്തിന്റെ തിരക്കഥയും അവതരണവും വേണ്ടത്ര നിലവാരം പുലർത്തിയില്ല. സിനിമ സംതൃപ്തി നൽകിയില്ലെന്നും ചന്ദ്രശേഖർ പ്രചികരിച്ചു.
പുതിയ സംവിധായകർ സൂപ്പർ താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോൾ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന തെറ്റിദ്ധാരണയുണ്ട്. പുതിയ സംവിധായകരുടെ രണ്ട് സിനിമകൾ വലിയ വിജയമാകുന്നതോടെ സൂപ്പർ താരങ്ങൾ അവരുടെ പിന്നാലെ പോകും. കഥയില്ലെങ്കിൽ പോലും ഫാൻസ് ചിത്രത്തെ രക്ഷിക്കും എന്ന വിശ്വാസത്തിൽ ഈ സംവിധായകരും അവർക്കൊപ്പം സിനിമ എടുക്കാൻ ഒരുങ്ങും. എന്നാൽ ഇത് വെറും തെറ്റിദ്ധാരണയാണെന്ന് ചന്ദ്രശേഖർ പറഞ്ഞു.
ബീസ്റ്റിലെ ആദ്യ ഗാനം നന്നായി ആസ്വദിച്ചുവെന്നും ചന്ദ്രശേഖർ പറയുന്നു. വിജയ്യിയുടെ അച്ഛനെന്നത് പോലും മറന്ന് ആരാധകനായി മാറി. എന്നാൽ അതിന് ശേഷം സിനിമ ആസ്വദിക്കാനായില്ല. വിജയുടെ താരപദവിയെ ആശ്രയിച്ചാണ് സിനിമ നിലനിൽക്കുന്നത്. ബീസ്റ്റിന്റെ തിരക്കഥ നല്ലതല്ല. സംവിധായകർ പ്രേക്ഷകരെ പിടിച്ചിരുത്താനാണ് ശ്രമിക്കേണ്ടതെന്നും ചന്ദ്രശേഖർ പറഞ്ഞു. 80കളിലും 90കളിലും തമിഴ് സിനിമയിലെ പ്രശസ്തനായ സംവിധായകനാണ് എസ് എ ചന്ദ്രശേഖർ
Comments