ജയ്പൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തുകയും ബാലവേലയ്‌ക്ക് നിർബന്ധിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ പോക്സോ കോടതി 14 വർഷം കഠിന തടവിന് ശിക്ഷിച്ചു. മുഹമ്മദ് ഖുദൂസ്, മുഹമ്മദ് യൂനുസ് എന്നിവരെയാണ് ശിക്ഷിച്ചത്. കൂടാതെ ഓരോ പ്രതികൾക്കും 5.64 ലക്ഷം രൂപ വീതം പിഴ ചുമത്തി. മുഹമ്മദ് ഷംഷാദ്, ഹസ്മുൽ മിയാൻ എന്നീ രണ്ടുപേരും കേസിൽ പ്രതികളാണ്. വിചാരണയ്‌ക്കിടെ ഷംഷാദ് മരിച്ചു.
2018ൽ നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ ബച്ച്പൻ ബച്ചാവോ ആന്ദോളന്റെ (ബിബിഎ) പ്രവർത്തകരും രാജസ്ഥാൻ പോലീസും മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റും ചേർന്ന് ശാസ്ത്രി നഗറിലെ വീട്ടിൽ റെയ്ഡ് നടത്തി പ്രായപൂർത്തിയാകാത്ത 33 കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ ബിഹാറിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് ജോലിക്ക് നിർബന്ധിതരാക്കുകയായിരുന്നു.
ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട്, ബാലവേല നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് നാല് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്.
Comments