പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാനടപടികളുടെ ഭാഗമായി 83 എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. ഇവരിൽ നിന്ന് 25 മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവ പിടിച്ചെടുത്തത്. ഇത് സൈബർ സെല്ലിന് കൈമാറി.
കൊലപാതകം നടന്ന് നാല് ദിവസം പിന്നിട്ടും പോലീസിന് ഇതുവരെ പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധം ശക്തമാണ്. കൊലയാളികളെ എത്രയും വേഗം പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം ജില്ലയിൽ ഇന്ന് വൈകിട്ട് വരെ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടണോ എന്ന കാര്യത്തിൽ അവലോകനയോഗം തീരുമാനം എടുക്കും. നഗരത്തിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്.
ക്രിമിനൽ പശ്ചാത്തലമുള്ള എസ്ഡിപിഐ പ്രവർത്തകരെയാണ് തടവിൽ ഇട്ടിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ അടുത്ത് ഇടപഴകാൻ സാധ്യതയുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.
Comments