ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി വ്യോമ സേന. ഐഎൻഎസ് യുദ്ധക്കപ്പലിൽ നിന്നാണ് സൂപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തിയത്. യുദ്ധവിമാനത്തിൽ നിന്ന് നടത്തിയ പരീക്ഷണം വിജയിച്ചതിന് പിന്നാലെ യുദ്ധക്കപ്പലിൽ നിന്നുമുള്ള പുതിയ പരീക്ഷണം.
Successful maiden #BrahMos firing by #INSDelhi from an upgraded modular launcher once again demonstrated long range strike capability of BrahMos alongwith validation of integrated Network Centric Operations from frontline platforms (1/2)#CombatReady #Credible #FutureProofForce pic.twitter.com/fY9BAsO8Li
— SpokespersonNavy (@indiannavy) April 19, 2022
ബ്രഹ്മോസിന്റെ ലോംഗ് റേഞ്ച് സ്ട്രൈക്ക് ശേഷി ഒരിക്കൽ കൂടി പ്രകടമാക്കിയതായി സേന ട്വിറ്ററിൽ കുറിച്ചു. ഡി കമ്മീഷൻ ചെയ്ത കപ്പലിലേക്കാണ് മിസൈൽ അയച്ചത്. അത് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തി കപ്പലിനെ തകർത്തതായി നാവിക സേന അറിയിച്ചു. കിഴക്കൻ സീബോർഡിൽ വെച്ചാണ് പരീക്ഷണം നടത്തിയത്. കഴിഞ്ഞ ദിവസം സുഖോയ് യുദ്ധക്കപ്പലിൽ നിന്ന് ബ്രഹ്മോസ് പരീക്ഷണം നടത്തിയിരുന്നു
ഇന്ത്യയും റഷ്യൻ ഫെഡറേഷനും ചേർന്ന് നിർമ്മിച്ച ബ്രഹ്മോസിന്, 300 കിലോമീറ്റർ ചുറ്റളവിലുള്ള ശത്രുക്കളെ ലക്ഷ്യസ്ഥാനത്തെത്തി തകർക്കാനാകും. എന്നാൽ ഇത് 800 കിലോമീറ്റർ ആക്കി വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനത്തിലാണ് രാജ്യം. ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് അധിക വേഗതയിൽ മിസൈലിന് സഞ്ചരിക്കാനാകും എന്നതും മറ്റൊരു സവിശേഷതയാണ്.
Comments