ജഹാംഗീർപുരി കലാപത്തിലെ പ്രതികളായ ഗുലാം റസൂൽ എന്ന ഗുല്ലി, സലിം ഷെയ്ഖ് എന്ന സലിം ചിക്‌ന, അൻസാർ എന്നിവരുടെ പൊലീസ് കസ്റ്റഡി ഡൽഹി കോടതി ബുധനാഴ്ച നീട്ടി. പ്രതികളുടെ കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണം ആണെന്ന് ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അൻസാർ ഈ വിഷയത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണെന്ന് കരുതുന്നു. ഹിന്ദു വിശ്വാസികൾക്ക് നേരെ വെടിയുതിർത്ത സോനു ചിക്നയ്‌ക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയതിന് റസൂലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അൻസാർ, സലിം ചിക്‌ന എന്നിവർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം കേസെടുത്തിട്ടുണ്ട്.
ഗൂഢാലോചനക്കാരൻ എന്ന നിലയിൽ അൻസാറിന്റെ പങ്ക് ഡൽഹി പോലീസ് കോടതയിൽ വിശദമാക്കിയിട്ടുണ്ട്. നേരത്തെ മുഖ്യപ്രതിയായ അൻസാറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കോടതിയിൽ ഇയാളുടെ പങ്ക് വിശദീകരിച്ചിരുന്നു. ഘോഷയാത്രയിൽ 400 മുതൽ 500 വരെ ആളുകൾ, ഒരു രഥം, ശബ്ദസംവിധാനത്തിന്റെ രണ്ട് വാഹനങ്ങൾ, 50-60 ഇരുചക്രവാഹനങ്ങൾ, വിവിധ ഭക്തർ അടങ്ങുന്നതായിരുന്നുവെന്ന് പ്രോസിക്യൂഷനെ ഉദ്ധരിച്ച് ഉത്തരവിൽ പറയുന്നു. അൻസാർ എന്നയാൾ നാലോ അഞ്ചോ കൂട്ടാളികളുമായി വന്ന് ജാഥയിലെ അംഗങ്ങളുമായി തർക്കം തുടങ്ങി. തർക്കം കല്ലേറിലും തിക്കിലും തിരക്കിലും കലാശിച്ചു. പോലീസ് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും കല്ലേറും മുദ്രാവാക്യം വിളിയും ശക്തി പ്രാപിച്ചു.
സംഭവത്തിന്റെ മുഴുവൻ ആസൂത്രകരെയും കണ്ടെത്തുന്നതിന് ഇരുവരുടെയും പങ്ക് വിശദമായി കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി വിധിച്ചു. കൂട്ടുപ്രതിയെന്ന് വിശേഷിപ്പിക്കുന്ന സലീമിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. കൂടാതെ, ഉപയോഗിച്ച ആയുധങ്ങളും അവയുടെ നിയമവിരുദ്ധ സ്രോതസ്സുകളും കണ്ടെത്തേണ്ടതുണ്ട്.
Comments