തിരുവനന്തപുരം : അഭിഭാഷകൻ ശങ്കു ടി ദാസിനെതിരെ സമൂഹമാദ്ധ്യമത്തിൽ വ്യാജ പ്രചാരണം. സ്വന്തം കമന്റിന് ലൈക്ക് ആവശ്യപ്പെട്ടു എന്ന രീതിയിൽ സ്ക്രീൻ ഷോട്ടുണ്ടാക്കിയാണ് വ്യാജപ്രചാരണം . സംഭവത്തിന് പിന്നിൽ സൈബർ കമ്മികൾ ആണെന്ന് ശങ്കു ടി ദാസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ ശങ്കു ടി ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഡൽഹിയിലെ ജഹാംഗിർപുരിയിൽ ഡൽഹി സർക്കാർ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ സിപിഎം വനിതാ നേതാവ് ബൃന്ദാ കാരാട്ട് സ്ഥലത്ത് എത്തുകയും, ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം തന്നെ ഒഴിപ്പിക്കൽ നടപടി നിർത്തിവെയ്‌ക്കാൻ സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഒഴിപ്പിക്കൽ നടപടി നിർത്തിവെച്ചത് ബൃന്ദാ കാരാട്ട് ഇടപെട്ടതോടെയാണെന്ന തരത്തിൽ ഇടത് അനുകൂലികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അസീബ് പുത്തലത്ത് എന്നയാളുടെ പോസ്റ്റിനു താഴെ ശങ്കു ടി ദാസ് കമന്റിടുകയും അതിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് വ്യാജ സ്ക്രീൻ ഷോട്ടുണ്ടാക്കി പ്രചാരണം ആരംഭിച്ചത്.
സുപ്രീംകോടതി സ്‌റ്റേ ചെയ്താൽ പിന്നെ കൊമ്രേഡ് ബിന്ദു എന്തിനാണ് ബുൾഡോസറിന് വട്ടം നിൽക്കുന്നത് ?. സ്‌റ്റേ ഓർഡറിന്റെ കോപ്പി കാണിച്ചാൽ പേരെ എന്നായിരുന്നു ശങ്കു ടി ദാസ് മറുപടി നൽകിയത്. ഈ കമന്റിന് പിന്തുണ തേടിക്കൊണ്ടുള്ള പോസ്റ്റ് ആണ് പ്രചരിക്കുന്നത്. ശങ്കു ടി ദാസിന്റെ പേരും, ചിത്രവും ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്ത് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയാണ് ഇത്തരത്തിൽ ഗ്രൂപ്പുകളിൽ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നത്.
ഏറ്റവും നിസ്സാരമായ തത്കാലിക ആവശ്യത്തിന് പോലും എത്ര വലിയ കള്ളത്തരവും കാണിക്കാൻ മടിയുമില്ലാത്തൊരു നെറികെട്ട ജീവി വർഗ്ഗമാണ്…
Posted by Sanku T Das on Wednesday, April 20, 2022
Comments