കാബൂൾ : കാബൂളിലെ സ്‌കൂളിന് നേരെയുണ്ടായ സ്‌ഫോടന പരമ്പരയിൽ എല്ലാ വിദ്യാർത്ഥികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ കാബൂളിലെ ഒരു ഹൈസ്‌കൂളിൽ ചൊവ്വാഴ്ച മൂന്ന് സ്ഫോടനങ്ങൾ നടന്നിരുന്നു. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്ന വാർത്തകളാണ് ആദ്യം പുറത്തുവന്നത്. എന്നാൽ വിദ്യാർത്ഥികളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് അഫ്ഗാൻ മുൻ മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന സ്‌ഫോടന പരമ്പരയിൽ ഒരു കുട്ടി പോലും രക്ഷപ്പെട്ടില്ലെന്ന് മുൻ മന്ത്രി നാർഗിസ് നെഹാൻ ട്വിറ്ററിൽ കുറിച്ചു. ‘ദയവായി അഫ്ഗാന്റെ അഭിമാനത്തെയും പ്രതിരോധത്തെയും പ്രതീർത്തിച്ച് ഇനിയാരും എഴുതരുത്. ഞങ്ങൾ തളർന്നു, തകർന്നു. അഫ്ഗാനികൾക്ക് ഒരു ഇടവേള ആവശ്യമാണ്. അഫ്ഗാനികൾക്ക് സമാധാനം ആവശ്യമാണ്. അഫ്ഗാനികൾക്ക് സാധാരണവും തുല്യവും ദരിദ്രവുമായ, എന്നാൽ പ്രതീക്ഷ നൽകുന്ന ജീവിതം ആവശ്യമാണ്.’ അവർ പറഞ്ഞു.
We lost all the students in yesterday’s attack and left with empty class. Please don’t write about Afghan’s pride & resilience anymore. We are tired, exhausted, shattered & devastated. Afghans need a break. Afghans need peace. Afghans need a normal, equal & poor but hopeful life. pic.twitter.com/riZVuKeFFc
— Nargis Nehan (@NehanNargis) April 20, 2022
താലിബാൻ അധികാരത്തിൽ ഏറിയതിന് പിന്നാലെ രാജ്യത്തെ ഇസ്ലാമിക സംഘടനകൾ തമ്മിൽ നിരന്തരം ഏറ്റുമുട്ടൽ നടക്കുകയാണ്. അഫ്ഗാനിലെ ഗോത്ര-മതന്യൂനപക്ഷമായ ഷിയാ സമുദായത്തെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങൾ അരങ്ങേറുന്നത്. ഇന്നലെ സ്‌കൂളിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Comments