മംഗളൂരു : സെക്സ് വർക്കറാണെന്ന് കാട്ടി കോളേജ് അദ്ധ്യാപികയുടെ മൊബൈൽ നമ്പർ പലയിടത്തും എഴുതി പ്രദർശിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. സഹപ്രവർത്തകരായ അധ്യാപകരെയും കോളജ് വക്താവിനെയുമാണ് അറസ്റ്റ് ചെയ്തത്. പ്രകാശ് ഷേണായ്, പ്രദീപ് പൂജാരെ, താരാനാഥ് ബിഎസ് ഷെട്ടി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലര വർഷമായി മംഗളൂരുവിലെ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ് യുവതി . യുവതിയുടെ ചിത്രം ഇന്റർനെറ്റിൽ നിന്നും എടുത്ത് അതും വച്ച് അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകൾ പലർക്കായി അയച്ചു.
അദ്ധ്യാപിക സെക്സ്വർക്ക് ചെയ്യുന്നയാളാണെന്നു പറഞ്ഞ് ഫോൺനമ്പരും ചിത്രവും അടക്കം ഉപയോഗിച്ചായിരുന്നു കത്തുകൾ അയച്ചത്. മാത്രമല്ല, ഫോൺ നമ്പരും ഇമെയിൽ ഐഡിയും വിവിധ പ്രദേശങ്ങളിലെ പബ്ലിക് ടോയ്ലറ്റുകളിലും പരസ്യപ്പെടുത്തുകയും ചെയ്തു.
യുവതിയുടെ ബന്ധുക്കൾക്കും ഇവർ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകൾ അയച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായി യുവതിക്ക് വഴിവിട്ട ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. തുടർന്നാൺ യുവതി പരാതി നൽകിയത് .2022 ഫെബ്രുവരി എട്ടിനും പതിനെട്ടിനും ഇടയ്ക്ക് 800ൽ അധികം കോളുകളാണ് തനിക്കു വന്നതെന്ന് യുവതി പറയുന്നു . യുവതിയുടെ കുഞ്ഞിനെയും വീട്ടുകാരെയും പലരും ഭീഷണിപ്പെടുത്തി. ഇതിനു പിറകിൽ ജോലി സംബന്ധമായ വൈരാഗ്യമാണെന്നും യുവതി പറയുന്നു.
Comments