ലക്‌നൗ : കേന്ദ്ര സർക്കാരിനെതിരെ ഭീഷണിയുമായി കോൺഗ്രസ് നേതാവ് മൗലാന തൗഖിർ റാസ. റംസാന് ശേഷം മുസ്ലീങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കും. ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന പൊളിക്കൽ നടപടികൾക്ക് പിന്നാലെയാണ് ഭീഷണിയുമായി റാസ രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ധൃതരാഷ്‌ട്രരെപ്പോലെ അന്ധനും ബധിരനുമായിരിക്കുകയാണെന്നും മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഇനിയും തുടർന്നാൽ രാജ്യത്ത് മഹാഭാരത യുദ്ധം നടക്കുമെന്നും റാസ പറഞ്ഞു. പിന്നെ നടക്കുന്നത് തടയാൻ ആർക്കുമാകില്ല. റംസാന് ശേഷം അക്രമം അഴിച്ചുവിടാനാണ് തീരുമാനിക്കുന്നത് എന്നും ഇയാൾ പറഞ്ഞു.
റംസാന് ഇനിയും 10 ദിവസം ബാക്കിയുണ്ട്. അതിന് ശേഷം തങ്ങൾ ജയിൽ നിറയ്‌ക്കൽ പ്രക്ഷോഭം നടത്തും. രാജ്യസ്‌നേഹികളായ ഹിന്ദുക്കളും തങ്ങളോടൊപ്പമുണ്ടാകും എന്നാണ് റാസ പറയുന്നത്.
റംസാന് മുൻപ് സർക്കാർ നടപടികൾ തിരുത്തിയില്ലെങ്കിൽ മുസ്ലീങ്ങൾ മുഴുവൻ തെരുവിലിറങ്ങും. മുസ്ലീങ്ങൾ തെരുവിലിറങ്ങിയാൽ അവരെ നിയന്ത്രിക്കാൻ ആർക്കും സാധിക്കില്ല. ഇത് മോദി സർക്കാരിനോടുള്ള മുന്നറിയിപ്പാണെന്നും റാസ വ്യക്തമാക്കി.
Comments