പാലക്കാട്: പാലക്കാട് ജില്ലയെ ഞെട്ടിച്ച വർഗീയ ലഹളക്കേസിലെ പ്രതിയെ 30 വഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 1991 ലെ കലാപത്തിൽ 24 ാം പ്രതിയായ ഈസ്റ്റ് വെണ്ണക്കര എം സക്കീർ ഹുസൈനാണ് കഴിഞ്ഞ ദിവസം പിടിയിലാകുന്നത്.
1991 ഡിസംബർ 15 നാണ് പാലക്കാട് നഗരത്തിൽ വർഗീയ ലഹളയുണ്ടാകുന്നത്.ലഹളയ്‌ക്കിടെ വടക്കന്തറയിലെ 12 വീടുകൾ ആക്രമിച്ച് ഒരു സംഘം പണവും സ്വർണവും കവർന്നു. ഈ കേസിലെ 24 ാം പ്രതിയാണ് സക്കീർ ഹുസൈൻ. സംഭവത്തിന് പിന്നാലെ പ്രതി വിദേശത്തേയ്‌ക്ക് കടക്കുകയായിരുന്നു.
തുടർന്ന് അന്വേഷണസംഘം നിരന്തരം പരിശ്രമിച്ചെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. അടുത്തിടെ പ്രതി ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു.തുടർന്ന് നടത്തിയ പരിശോധനയിലാണ് സക്കീർ ഹുസൈൻ ചടനാംകുറിശ്ശിയിലെ പുതിയ വീട്ടിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.
ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പാലക്കാട് അടുത്തിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് സക്കീർ ഹുസൈൻ നാട്ടിലെത്തിയത് തിരിച്ചറിഞ്ഞത്.
Comments