ടോക്കിയോ: അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ഭീമൻ കണവയെ ജീവനോടെ കണ്ടെത്തി. ജപ്പാനിലെ കടൽതീരത്ത് ജീവനോടെ കരയ്‌ക്കടിഞ്ഞ കണവയെ അധികൃതർ പരിശോധനകൾക്കായി അക്വേറിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഒമ്പത് അടി നീളമുള്ള കണവയാണ് തീരത്ത് അടിഞ്ഞത്. ജപ്പാനിലെ ഒബാമയിലുള്ള ഉഗു ബീച്ചിലാണ് സംഭവം. ബുധനാഴ്ച രാവിലെയായിരുന്നു കണവയെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
福井・小浜の海岸に #ダイオウイカ 生きたまま打ち上げられる
オリジナル版は→https://t.co/DnLZO3loBu pic.twitter.com/MMLHBeUkUq— 毎日新聞映像グループ (@eizo_desk) April 20, 2022
ഇത്തരത്തിൽ ഭീമൻ വലിപ്പമുള്ള കണവ ജീവനോടെ കരയ്‌ക്കടിയുന്നത് അപൂർവ സംഭവമാണെന്ന് സർക്കാർ പ്രതിനിധികൾ പ്രതികരിച്ചു. കണവയെ എച്ചിസനിലുള്ള മത്സുഷിമ അക്വേറിയത്തിലേക്കാണ് മാറ്റിയത്.
ആഴക്കടലിൽ മാത്രം പൊതുവേ കണ്ടുവരാറുള്ള ഭീമൻ കണവ എപ്രകാരമാണ് തീരത്ത് ജീവനോടെ എത്തിയതെന്ന് പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതിന് മുമ്പും ജപ്പാനിലെ വിവിധ ദ്വീപുകൾക്ക് സമീപത്ത് നിന്നും വമ്പൻ കണവയെ കണ്ടെത്തിയിട്ടുണ്ട്. 2006ൽ 24 അടി നീളമുള്ള കണവയെ ഒഗസ്വാര ദ്വീപിൽ ലഭിച്ചിരുന്നു.
Comments