ന്യൂഡൽഹി : ലോകത്തിന്റെ പല ഭാഗങ്ങളിലായി കുട്ടികളിൽ അജ്ഞാത കരൾരോഗം വ്യാപിക്കുന്നു . ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2022 ഏപ്രിൽ 21 വരെ, 169 അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. , സ്ഥിരീകരിച്ച കേസുകൾ ഒരു മാസം മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് . 10 ശതമാനം പേരിലും കരൾ മാറ്റിവയ്‌ക്കൽ ആവശ്യമാണ്. ഒരു കുട്ടി മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അമേരിക്കയില്‍ ഒന്‍പതു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌പെയിനില്‍ 13 പേരിലും ഇസ്രയേലില്‍ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, നോര്‍വേ, ഫ്രാന്‍സ്, റൊമാനിയ, ബെല്‍ജിയം എന്നിവിടങ്ങളിലും കുഞ്ഞുങ്ങളില്‍ ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വർഷം ജനുവരി-ഏപ്രിൽ മാസങ്ങളിൽ യുണൈറ്റഡ് കിംഗ്ഡത്തിൽ വളരെ കുറച്ച് കുട്ടികളിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് . എന്നാൽ അതിനുശേഷം യൂറോപ്പിലുടനീളവും, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പല ഭാഗങ്ങളിലും ഏഷ്യയിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യമുള്ള കുട്ടികളിൽ ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത് ആശങ്കയ്‌ക്ക് കാരണമാകുന്നു. ഈ കേസുകൾ ഹെപ്പറ്റൈറ്റിസ് – എ, ബി, സി, ഡി, ഇ എന്നീ അഞ്ച് സാധാരണ സ്‌ട്രെയിനുകളിൽ ഒന്നുമായും ബന്ധപ്പെട്ടതല്ലെന്നും വിദഗ്ധർ പറയുന്നു .
Comments