തന്റെ സ്വപ്ന ടീമിൽ കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരിൽ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് മുന്നിൽ പതറി ബ്ബസീലിയൻ ഇതിഹാസം കാക്ക. മുൻ ബ്രസീലിയൻ ഫുട്‌ബോൾ താരവും റയൽ മാഡ്രിഡിന്റെയും എസി മിലാന്റെയും സൂപ്പർതാരമായിരുന്നു കക്ക. 2009 മുതൽ 2013 വരെ റയൽ മാഡ്രിഡിൽ പോർച്ചുഗീസ് സ്ട്രൈക്കർ റൊണാൾഡോവിനൊപ്പം കക്ക കളിച്ചിട്ടുണ്ട്. അതേസമയം എൽ ക്ലാസിക്കോയിൽ നിരവധി തവണ മെസ്സിയെ നേരിട്ടിട്ടുണ്ട്.
എന്നാൽ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ ആരെന്ന ചർച്ചയിൽ റൊണാൾഡോയെയാണ് കക്ക തിരഞ്ഞെടുത്തത്. പോഡ്പയുടെ യൂട്യൂബ് ചാനലിൽ സംസാരിച്ച കക്ക പറഞ്ഞു, ഒരാൾ പ്രതിഭയാണ്, മറ്റൊരാൾ വളരെ ശക്തമായ മാനസികാവസ്ഥയുള്ളയാളാണ്. എന്റെ ടീമിലേക്ക് ആരെ വേണമെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, ഞാൻ ക്രിസ്റ്റ്യാനോയെ തിരഞ്ഞെടുക്കും. അവൻ പരാജയത്തിനുള്ള സാധ്യത വളരെ ചെറുതാണ്. വളരെ ദൃഢനിശ്ചയമുള്ളവനാണ് റൊണാൾഡോയെന്നും കക്ക വ്യക്തമാക്കി.
റൊണാൾഡോയും മെസ്സിയും തുടർച്ചയായി 12 ‘ഗോൾഡൻ ബോൾ’ പങ്കിട്ട് അവാർഡിൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് ബാലൺ ഡി ഓർ നേടിയ അവസാന കളിക്കാരനായിരുന്നു കക്ക. 2007ൽ എസി മിലാൻ കളിക്കാരനായിരിക്കുമ്പോൾ കാക്ക ഈ പുരസ്‌കാരം നേടിയിരുന്നു. 2008ൽ റൊണാൾഡോ തന്റെ ആദ്യത്തെ ബാലൺ ഡി ഓർ സ്വന്തമാക്കി. 2009 മുതൽ 2012 വരെ തുടർച്ചയായി നാല് ബാലൺ ഡി ഓറിന് മെസ്സിയെ തിരഞ്ഞെടുത്തു.
2009ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും കക്കയും റയൽ മാഡ്രിഡിൽ എത്തുന്നത്. 2016-17ൽ റൊണാൾഡോ തന്റെ നാലാമത്തെയും അഞ്ചാമത്തെയും ബാലൺ ഡി ഓർ കരസ്ഥമാക്കി. 2015ലെ ബാലൺ ഡി ഓർ അർജന്റീനിയൻ താരത്തിന് ലഭിച്ചു. ഒരു ദശാബ്ദത്തിനിടെ റൊണാൾഡോയ്‌ക്കും മെസ്സിക്കും പുറമെ ഈ പുരസ്‌കാരം നേടുന്ന ആദ്യ കളിക്കാരൻ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് ആണ്. മെസ്സി 2019, 2021 ബാലൺ ഡി ഓർ നേടി. അതേസമയം, കക്കയും റൊണാൾഡോയും 2009-ലെ മാഡ്രിഡിന്റെ വലിയ ട്രാൻസ്ഫർ വിൻഡോയുടെ ഭാഗമായിരുന്നു. സാബി അലോൺസോ, കരിം ബെൻസെമ തുടങ്ങിയ ഇതിഹാസ താരങ്ങൾ ടീമിലുണ്ടായിരുന്നു.
കക്കയും റൊണാൾഡോയും 2011-12 സീസണിൽ മാഡ്രിഡിനെ ലാ ലിഗ കിരീടത്തിലേക്കും കോപ്പ ഡെൽ റേ കിരീടത്തിലേക്കും നയിച്ചു. ആ കാലഘട്ടത്തിൽ റയൽ മാഡ്രിഡും ബാഴ്സയും തമ്മിലുള്ള ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്ന മത്സരങ്ങളിലൊന്നാണ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനൽ. അഗ്രഗേറ്റിൽ 3-1ന്റെ തോൽവിയാണ് റയൽ മാഡ്രിഡിന് സംഭവിച്ചത്. റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ 2-0 തോൽവിയും ഇതിൽ ഉൾപ്പെടുന്നു. മെസ്സി നേടിയ ഇരട്ട ഗോളുകളാണ് അന്ന് റയലിന്റെ പ്രതീക്ഷകൾ തകർത്തത്.
Comments