മുംബൈ: രാജ്യത്ത് കൊറോണ വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ഓരോ സംസ്ഥാനങ്ങളും. എന്നാൽ മാസ്‌ക് നിർബന്ധമല്ലെന്ന വ്യത്യസ്ത പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്‌ട്ര. ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിവാര കൊറോണ അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വ്യാഴാഴ്ച നടന്ന യോഗത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ കൊറോണ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും നിലവിലെ സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമല്ലെന്നുമാണ് യോഗത്തിൽ വിലയിരുത്തിയത്.
അതുകൊണ്ട് തന്നെ മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ ജനങ്ങൾ പിഴ അടയ്‌ക്കേണ്ട കാര്യമില്ലെന്നും നടപടി സ്വീകരിക്കുകയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നിരുന്നാലും പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ച് എത്താൻ ജനങ്ങൾ ശ്രമിക്കണമെന്നും നിർദേശമുണ്ട്.
തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ് ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് മഹാരാഷ്‌ട്ര സർക്കാരിന്റെ നീക്കം. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് ഡൽഹിൽ സർക്കാർ ഉൾപ്പെടെ വ്യക്തമാക്കിയിരിക്കുന്നത്.
Comments