ലക്നൗ : ഉത്തർപ്രദേശിൽ ആൾമാറാട്ടം നടത്തി പ്രണയം നടിച്ച് ഹിന്ദു പെൺകുട്ടിയെ മതംമാറ്റാൻ ശ്രമം. സംഭവത്തിൽ ബറേലി സ്വദേശി ഖാസിമിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് ഇയാൾ തട്ടിക്കൊണ്ട് പോയി മതം മാറ്റാൻ ശ്രമിച്ചത്.
ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഖാസിം പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. ഹിന്ദുവാണെന്ന് വിശ്വസിപ്പിക്കാൻ ഇയാൾ കയ്യിൽ ചരടും, നെറ്റിയിൽ കുറിയും ധരിച്ചായിരുന്നു നടക്കാറുണ്ടായിരുന്നത്. ഹിന്ദുവാണെന്ന് വിശ്വസിച്ച പെൺകുട്ടി ഇയാളെ തിരിച്ച് സ്നേഹിക്കുകയായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും, കുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.
എന്നാൽ ഇതിനിടെ പെൺകുട്ടി ഇയാൾ മുസ്ലീം ആണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഖാസിമിൽ നിന്നും പെൺകുട്ടി ഒഴിഞ്ഞുമാറി നടക്കാൻ ആരംഭിച്ചു. ഇതോടെ ഖാസിമും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.
രക്ഷപ്പെട്ട പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചു. തുടർന്ന് വീട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Comments