ന്യൂഡൽഹി: കൊറോണ കാലത്ത് പരോളിലിറങ്ങിയ കുറ്റവാളികൾ ജയിലിലേയ്ക്ക് മടങ്ങണമെന്ന് സുപ്രീം കോടതി. രണ്ടാഴ്ചയ്‌ക്കുള്ളിൽ മടങ്ങണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ വ്യാപനം വീണ്ടും ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ രജീഷ്, കെ.സി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേയ്‌ക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികൾ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.
ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ജയിലിലെ കൊറോണ വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് പത്ത് വർഷത്തിന് മുകളിൽ തടവ് ശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ നൽകാൻ കോടതി ഉത്തരവിട്ടത്. 350ഓളം തടവ് പുള്ളികളാണ് പരോളിലിറങ്ങിയത്. ഇവരെല്ലാം ഇനി ജയിലിലേയ്‌ക്ക് മടങ്ങണമെന്നാണ് കോടതിയുടെ ഉത്തരവ്.
Comments