ചണ്ഡീഗഢ്:പഞ്ചാബിലെ പട്യാലയിൽ ശിവസേന മാർച്ചിന് നേരെ ആക്രമണവുമായി ഖാലിസ്ഥാനികൾ. കല്ലും വാളും എറിഞ്ഞാണ് ഖാലിസ്ഥാനികൾ മാർച്ച് തടസ്സപ്പെടുത്തിയത്.ഖാലിസ്ഥാനി ഗ്രൂപ്പുകൾക്കെതിരെ പഞ്ചാബ് ശിവസേന പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്.ഇതിന് നേരെയാണ് അക്രമികൾ വാളും കല്ലും എറിഞ്ഞത്. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടൽ നടന്നു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
പോലീസ് ആകാശത്തേയ്‌ക്ക് വെടി വെച്ചും കണ്ണീർ വാതകം പ്രയോഗിച്ചുമാണ് ഇരുവിഭാഗങ്ങളേയും പ്രദേശത്ത് നിന്നും മാറ്റിയത്. പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിരിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
അതേസമയം ശിവസേനയുടെ ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്കെതിരെയുള്ള മാർച്ചിന് അനുമതി ഇല്ലാതിരുന്നു എന്നാണ് വിവരം. ഭൗർഭാഗ്യകരം എന്നാണ് അക്രമത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിശേഷിപ്പിച്ചത്.
ഞാൻ ഡിജിപിയുമായി സംസാരിച്ചു, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചു. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ല. പഞ്ചാബിന്റെ സമാധാനവും സൗഹാർദവും പരമപ്രധാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments