വാഷിംഗ്ടൺ : തക്കാളിയും പഴവും അപകടകാരികളാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത് ഒരാളുടെ ജീവന് തന്നെ ഭീഷണിയാണെന്നും പ്രതിഷേധക്കാർ തനിക്കെതിരെ തക്കാളി എറിയുമോയെന്ന് പേടിയുണ്ടെന്നും ട്രംപ് പറഞ്ഞു. 2015 ൽ മാൻഹാട്ടനിലെ ട്രംപ് ടവറിന് മുന്നിൽ നടന്ന പ്രതിഷേധത്തെ പ്രതിരോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന് ട്രംപ് തുറന്ന് സമ്മതിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
തക്കാളിയും കൈതച്ചക്കയും വാഴപ്പഴവും അപകടകാരികളാണ്. അതിന് ഒരാളുടെ ജീവൻ തന്നെ ഇല്ലാതാക്കാൻ സാധിക്കും. പ്രതിഷേധത്തിനിടെ ആളുകൾ തക്കാളി എറിയുമെന്ന് വിവരം ലഭിച്ചിരുന്നു. തനിക്ക് ഭയമായതിനാൽ ഈ പ്രവൃത്തിയിൽ നിന്നും പ്രതിഷേധക്കാരെ നിന്നും പ്രതിഷേധക്കാരെ തടയാൻ വേണ്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥരോട് പ്രതിരോധം ശക്തമാക്കാൻ നിർദ്ദേശിച്ചത് എന്നും ട്രംപ് ന്യായീകരിച്ചു.
2015 ൽ പ്രസിഡന്റാകുന്നതിന് മുമ്പ് ട്രംപ് ടവറിന് പുറത്ത് വെച്ച് മുൻ പ്രസിഡന്റിന്റെ ഗാർഡ് തങ്ങളെ ആക്രമിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മെക്സിക്കൻ വംശജർ രംഗത്തെത്തിയിരുന്നു. എന്നാൽ തക്കാളിയുമായി നടത്താനിരുന്ന ആക്രമണം തടയാൻ വേണ്ടിയാണ് മുൻകരുതൽ നടപടി സ്വീകരിച്ചത് എന്ന് ട്രംപ് പറഞ്ഞു.
2016 ൽ നടന്ന റാലിയിൽ തക്കാളിയുമായി എത്തുന്നവരെ ആക്രമിക്കാൻ അനുയായികൾക്ക് നിർദ്ദേശം നൽകിയിരുന്നോ എന്ന ചോദ്യത്തിന്, അത് പ്രേക്ഷകരോടാണ് പറഞ്ഞത് എന്നും തമാശയ്ക്ക് ചെയ്തതാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
Comments