തിരുവനന്തപുരം:സംസ്ഥാനത്തെ കൊറോണ ബൂസ്റ്റർ ഡോസ് വാക്‌സിൻ വിതരണം മന്ദഗതിയിൽ. നാലാം തരംഗം മെയ് പകുതിയോടെ റിപ്പോർട്ട് ചെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാൽ വാക്‌സിൻ വിതരണം വേഗത്തിലാക്കണമെന്ന് ആരോഗ്യ വിദഗ്ദരുടെ നിർദേശം.
സംസ്ഥാനത്തെ ബൂസ്റ്റർ വാക്‌സിൻ വിതരണം മന്ദഗതിയിലാണ്.ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇതുവരെ അറുപത് വയസ്സ് കഴിഞ്ഞവരിൽ ബൂസ്റ്റർ ഡോസ് എടുത്തത് 39 ശതമാനം പേർ മാത്രമാണ്.45 മുതൽ 59 വയസ്സ് വരെയുള്ളവരിൽ വെറും ഒരു ശതമാനം പേരാണ് വാക്‌സിൻ സ്വീകരിച്ചത്.ആരോഗ്യ പ്രവർത്തകരിൽ 48 ശതമാനം പേർ മാത്രമേ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളൂ.
അതേസമയം കുട്ടികൾക്കായുള്ള വാക്‌സിനേഷൻ ക്യാമ്പ് ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിദിന രോഗബാധ വർദ്ധിക്കുകയും നാലാം തരംഗം മെയ് പകുതിയോടെ റിപ്പോർട്ട് ചെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളത് കൊണ്ടും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.12 വയസിന് മുകളിലുള്ള കുട്ടികളുടെയും ബൂസ്റ്റർ ഡോസിന് അർഹരായവരുടെയും വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് ബോധവൽക്കരണം നിർത്തിവെച്ചതും കാരണമാണ്. പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സിനേഷൻ ക്യാമ്പ് ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ട്. എന്നാൽ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകളാണ് രോഗവ്യാപനത്തിൽ കേരളത്തെ ഒന്നാമതെത്തിക്കുന്നതെന്നാണ് ആരോപണം
Comments