ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഖാർഗോണിൽ മെയ് രണ്ടിനും മൂന്നിനും കർഫ്യൂ പ്രഖ്യാപിച്ചു. ഉത്സവ ദിവസങ്ങളായതിനാൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് കർഫ്യൂ ഏർപ്പെടുത്തുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുമർ സിംഗ് അറിയിച്ചു. ഈദ് വീട്ടിൽ ആഘോഷിക്കണമെന്നും കൂടാതെ അക്ഷയ തൃതിയയിലും പരശുരാമ ജയന്തിയിലും ഒരു പരിപാടിയും സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്നും സുമർ സിംഗ് വ്യക്തമാക്കി.
ഏപ്രിൽ പത്തിന് രാമനവമി ഘോഷയാത്രക്കിടെയുണ്ടായ കല്ലേറിൽ വലിയ ആക്രമണത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. മെയ് ഒന്നിന് രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് വരെ ഇളവുകളുണ്ടെന്നും ഈ സമയം കഴിഞ്ഞാലുടൻ കടകടൾ അടക്കം അടയ്‌ക്കണമെന്നും നിർദ്ദേശമുണ്ട്. മതമൗലികവാദികളുടെ ആക്രമണത്തിൽ പോലീസിനും നിരവധി ഭക്തർക്കും പരിക്കേറ്റിരുന്നു. ഘോഷയാത്രകൾ നടക്കുന്നതിനിടെ അക്രമികൾ അതിരൂക്ഷമായി കല്ലേറ് നടത്തുകയായിരുന്നു.
സമാധാനത്തോടേയും ആഹ്ലാദത്തോടെയും എല്ലാ വർഷവും നടക്കാറുള്ള ആഘോഷത്തിനെതിരെയാണ് മതമൗലികവാദികൾ അഴിഞ്ഞാടിയത്. സംഭവത്തിൽ രണ്ട് മതതീവ്രവാദികൾക്ക് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. തലാബ് ചൗക്ക് സ്വദേശി നവാസ്, ജക്കാരിയ മസ്ജിദ് സ്വദേശി മോഷിൻ എന്നിവർക്കെതിരെയാണ് രാജ്യസുരക്ഷാ നിയമ പ്രകാരം കേസ് എടുത്തത്. അക്രമസംഭവങ്ങൾ ഇനിയുണ്ടാകാതിരിക്കാനാണ് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുന്നത്.
Comments