ബെംഗളൂരു; കർണാടകയിൽ ഈദ് ആഘോഷത്തിനിടെ മുസ്ലീം സമുദായത്തിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരേ കുടുംബത്തിൽപ്പെട്ടവർ തന്നെയാണ് മസ്ജിദിന് സമീപത്ത് വെച്ച് പ്രശ്‌നമുണ്ടാക്കിയതെന്നും മുഖ്യപ്രതികളായ മുഹമ്മദ് കൈസറിന്റേയും നസീർ ഷെരീഫിന്റേയും അനുയായികളാണ് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്നും പോലീസ് വ്യക്തമാക്കി.
നേരത്തേയും ഇരു വിഭാഗങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും തമ്മിൽതല്ലും ഉണ്ടാവാറുണ്ടാവുണ്ടെന്നും ഈദ് ദിവസം ഇരു വിഭാഗങ്ങളും ആശംസയെ ചൊല്ലിയാണ് തർക്കമുണ്ടാക്കിയതെന്നും പോലീസ് വ്യക്തമാക്കി. സംഘങ്ങൾ വെട്ടുകത്തികൾ ഉൾപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. തുടർന്ന് പോലീസ് ചൂരൽപ്രയോഗം നടത്തിയാണ് അക്രമികളെ ഓടിച്ചത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
സമാനമായ രീതിയിൽ ഉത്തർപ്രദേശിലെ സംഭാലിൽ മുസ്ലീം സമുദായത്തിൽപ്പെട്ട രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.ഏറ്റുമുട്ടലിൽ വെടിവെയ്പ്പും കല്ലേറും ഉണ്ടായതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഈദ് ദിനത്തിൽ പ്രാർത്ഥന നടത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് തെരുവു യുദ്ധത്തിലേക്ക് വഴി മാറിയത്
Comments