ബംഗളൂരു : ബുർഖയും, ഹിജാബും ധരിക്കാതെ വീടിന് പുറത്തിറങ്ങുന്ന സ്ത്രീകൾക്കെതിരെ ഭീഷണിയുമായി മതമൗലികവാദികൾ. വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് മതമൗലികവാദികൾ ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മുസ്ലീം ഡിഫൻസ് ഫോഴ്‌സ് എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മതവസ്ത്രങ്ങൾ ധരിക്കാതെ പൊതുയിടങ്ങളിൽ വിഹരിക്കുന്ന സ്ത്രീകളെ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് സന്ദേശത്തിൽ പറയുന്നു.കന്നഡ ഭാഷയിലാണ് സന്ദേശം.
ഷോപ്പിംഗ് മാളുകളിൽ ബുർഖയും, ഹിജാബും ധരിക്കാതെ നിരവധി സ്ത്രീകൾ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. തങ്ങളുടെ പ്രവർത്തകർ ഇവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇങ്ങിനെ ഇനിയും കണ്ടാൽ തല്ലുമെന്ന് പറഞ്ഞിട്ടുണ്ട്. മുസ്ലീം പെൺകുട്ടികളുടെ മാതാപിതാക്കളോട് വസ്ത്രകാര്യത്തിൽ ശ്രദ്ധചെലുത്താൻ തങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.
ഈ സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. മുസ്ലീം ഡിഫൻസ് ഫോഴ്‌സ് എന്ന ഗ്രൂപ്പ് പോലീസ് നിരീക്ഷിച്ചുവരികയാണ്.
Comments