ഉത്തർപ്രദേശുമായുള്ള പരസ്പര ധാരണയ്‌ക്ക് ശേഷം ഉത്തരാഖണ്ഡ് സർക്കാർ അളകനന്ദ ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനുപുറമെ 100 മുറികളുള്ള ഭാഗീരഥി ഗസ്റ്റ് ഹൗസ് ഹരിദ്വാറിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന രൂപീകരണത്തിനുശേഷം ഉത്തരാഖണ്ഡ് സർക്കാർ അളകനന്ദ ഗസ്റ്റ്ഹൗസിന്മേൽ നിരന്തരം അവകാശവാദമുന്നയിച്ചിരുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നെങ്കിലും ഇരു സംസ്ഥാനങ്ങളും പ്രശ്‌നം പരിഹരിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞുകൊണ്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമി പറഞ്ഞു, ‘ഉത്തർപ്രദേശും ഉത്തരാഖണ്ഡും തമ്മിലുള്ള വസ്തു തർക്കങ്ങളിൽ 95 ശതമാനവും പരിഹരിച്ചു. ഇപ്പോഴും അഞ്ച് ശതമാനം തർക്കങ്ങളുണ്ട്. ജലസേചന ഭൂമി, അണക്കെട്ടുകൾ മുതലായവയിൽ തർക്കം ഇനിയും നിലനിൽക്കുകയാണ്.
അളകനന്ദ ഗസ്റ്റ് ഹൗസിന്റെ പ്രശ്‌നം കോടതിയിൽ ഏറെ നാളായി നിലനിൽക്കുന്നുണ്ടെങ്കിലും യുപിയും ഉത്തരാഖണ്ഡും പരസ്പരധാരണയോടെ വിഷയം പരിഹരിക്കുകയായിരുന്നു. യുപി അളകനന്ദ ഹോട്ടൽ ഉത്തരാഖണ്ഡിന് കൈമാറുമെന്നും പകരം ധാമി സർക്കാർ ഭൂമി അനുവദിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇവിടെ യുപി സർക്കാർ വിനോദസഞ്ചാരികൾക്കായി ഒരു ഗസ്റ്റ് ഹൗസ് നിർമ്മിക്കും.
അതിനിടെ പ്രസിദ്ധമായ ചാർധാം യാത്ര ആരംഭിച്ചു. അക്ഷയ തൃതീയ പ്രമാണിച്ച് ഉത്തരകാശി ജില്ലയിലെ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളുടെ കവാടങ്ങൾ ഭക്തർക്കായി തുറന്നിട്ടാണ് ചാർ ധാം യാത്ര ചൊവ്വാഴ്ച ആരംഭിച്ചത്. ഗംഗോത്രിയുടെ കവാടങ്ങൾ രാവിലെ 11.15നും യമുനോത്രിയുടെ ഗേറ്റുകൾ 12.15 നും തുറന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളുടെയും ഭരണ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
Uttarakhand | UP CM Yogi Adityanath along with CM Pushkar Singh Dhami inaugurates Bhagirathi Guesthouse Accommodation for Tourists in Haridwar
The guesthouse worth Rs 43.27 crores having 100 rooms was built by the UP government. pic.twitter.com/eBbszl9ISF
— ANI UP/Uttarakhand (@ANINewsUP) May 5, 2022
രണ്ട് വർഷത്തിനിടെ കൊറോണ നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ഇത്തവണത്തെ യാത്ര. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) വൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും തീർത്ഥാടന സഞ്ചാരം സുഗമമാക്കാനും പ്രതികരിക്കാനും ഏഴ് റീജിയണൽ റെസ്പോൺസ് സെന്ററുകൾ (ആർആർസി) സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തീർഥാടകരുടെ വലിയൊരു ഒഴുക്കാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.
മണ്ണിടിച്ചിലോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻ ടീമുകൾ ജില്ലാ ഭരണകൂടവുമായും എൻഡിആർഎഫുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഐടിബിപി അറിയിച്ചു. ‘മണ്ണിൽ ഉരുൾപൊട്ടൽ ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനോ വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിനോ ജില്ലാ ഭരണകൂടവുമായും എൻഡിആർഎഫുമായും ബന്ധപ്പെടുന്ന ടീമുകളുണ്ട്. ഏതെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ പ്രതികരിക്കാൻ തങ്ങളുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) നിലവിലുണ്ട്,’ ഐടിബിപി വക്താവ് പറഞ്ഞു.
Comments