കോട്ടയം : നായ് വളർത്തർ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം. തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലെ കഞ്ചാവ് കേന്ദ്രം പോലീസ് കണ്ടെത്തിയത്. ഇവിടെ നിന്നും ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലായി റബർ തോട്ടത്തിന് നടുവിലെ ചെറിയ വീട്ടിലായിരുന്നു കഞ്ചാവ് വിൽപന. നായ വളർത്തലും വിൽപനയും എന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രികാലങ്ങളിലടക്കം വാഹനങ്ങൾ വന്നു പോകുന്നത് പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. മൂന്ന് പേർ ചേർന്നാണ് കഞ്ചാവ് വിൽപ്പന നടത്തിയത്. എന്നാൽ പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോൾ രണ്ട് പേർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇവരുടെ സഹായിയയെയാണ് പിടികൂടിയത്.
ഇരുപതിനായിരം രൂപ മുതൽ ഒരു ലക്ഷം വരെ വരുന്ന നായ്‌ക്കളെയാണ് ഇവർ കാവൽ നിർത്തിയിരുന്നത്. വീട്ടിലുണ്ടായിരുന്ന നായ്‌ക്കളെ പ്രതികളുടെ ബന്ധുക്കൾക്ക് കൈമാറി.
Comments