ആ ഉസ്താദല്ല യഥാർത്ഥ ഇസ്ലാം. ശെരിക്കുള്ള ഇസ്ലാം ചുവന്നു തുടുത്തു സെറലാക്ക് തിന്നിരിക്കുന്നുണ്ട്, നിങ്ങള് കാണാഞ്ഞിട്ടാ" എന്നും പറഞ്ഞു വരരുത് ; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആ ഉസ്താദല്ല യഥാർത്ഥ ഇസ്ലാം. ശെരിക്കുള്ള ഇസ്ലാം ചുവന്നു തുടുത്തു സെറലാക്ക് തിന്നിരിക്കുന്നുണ്ട്, നിങ്ങള് കാണാഞ്ഞിട്ടാ” എന്നും പറഞ്ഞു വരരുത് ; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

Janam Web Desk by Janam Web Desk
May 9, 2022, 06:17 pm IST
FacebookTwitterWhatsAppTelegram

ചെറിയ പ്രായം മുതൽ തന്റെ മതത്തിൽ പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന വിഭാഗീയത തുറന്ന് പറഞ്ഞ് മുസ്ലീം യുവതി. ലൈബ്രറിയിൽ ഒറ്റയ്‌ക്കിരുന്ന് പുസ്തകം വായിക്കുമ്പോൾ അത് പെണ്ണുങ്ങൾക്കുള്ളതല്ല എന്ന് പറഞ്ഞത് മുതൽ പത്രത്തിൽ തന്നെക്കുറിച്ച് വന്ന ആർട്ടിക്കിളിൽ മുഖം കണ്ടത് വരെ മതപുരോഹിതന്മാർ വലിയ പ്രശ്‌നമാക്കിയ സംഭവങ്ങളാണ് ഇവർ വിശദീകരിച്ചിരിക്കുന്നത്. കല്യാണവീടുകളിലും പള്ളികളിലും കുടുംബസദസ്സുകളിലും മരണവീടുകളിലും ഇന്നും കൂറകളെ പോലെയാണ് മുസ്ലീം സ്ത്രീകൾ നീങ്ങുന്നത് എന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആൺകുട്ടികളുമായി സംസാരിച്ചപ്പോൾ ആ വീട്ടിലെ കാരണവർ വന്ന്‌നെഞ്ചത്തേക്ക് നോക്കി തട്ടമിടാൻ പറഞ്ഞെന്നും തന്നെ പെണ്ണുങ്ങളുടെ സൈഡിലേക്ക് മാറ്റിയെന്നും യുവതി പറയുന്നു. മികച്ച റാങ്ക് വാങ്ങിയവരെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിലൂടെ മറ ഒരുക്കാത്തതിന് സംഘാടകരെ ശകാരിച്ചു, പിന്നീട് അങ്ങനെ ഒരു പരിപാടി നടന്നിട്ടില്ല എന്നും യുവതി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ; ഞങ്ങളുടെ പള്ളിയുടെ പുറത്തു ഒരു ചെറിയ ലൈബ്രറി ഉണ്ട്. അധികവും മത പുസ്തകങ്ങൾ ആണ്. എന്നാലും പള്ളിയിൽ എന്തെങ്കിലും പരിപാടി നടക്കുമ്പോൾ ഞാൻ പോയിരുന്നു കഥകൾ വായിക്കുമായിരുന്നു. ഒരു ദിവസം പള്ളിയിലെ പ്രധാന പുള്ളികൾ എന്നോട് ‘എന്താ ഇവിടെ? പെണ്ണുങ്ങൾക്ക്ള്ളതല്ല ഇത്. ഉമ്മ എവിടെ?’ എന്ന് പറഞ്ഞു എന്നെ ഇറക്കി വിട്ടു.

ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഒരു വിവാഹത്തിന് ഒരു കറുത്ത ടോപ്പും കടും ചുവപ്പ് പാവാടയും ഇട്ടു (എനിക്ക് തന്നെ എന്നോട് ‘ഹൗ സൗന്ദര്യമേ’ എന്ന് തോന്നിയതായിരുന്നു) എന്റെ ആൺകസിൻസിന്റെ കൂടെ കല്യാണവീട്ടിലെ സിറ്റിങ്ങിൽ ഇരുന്നു എന്തോ സീരിയസ് ചർച്ച നടക്കുകയാണ്. അപ്പോൾ ആ വീട്ടിലെ കാരണവർ വരുന്നു, എന്റെ നെഞ്ചത്തേക്ക് നോക്കുന്നു, ആരുടെ മോളാണെന്നു ചോദിക്കുന്നു. ‘ഉമ്മനോട് പറ ഒരു തട്ടം തരാൻ. ആത്ത് പൊയ്‌ക്കോ’ എന്നും പറഞ്ഞു എന്നെ ‘പെണ്ണുങ്ങളെ സൈഡ്‌ലേക്ക്’ അയച്ചു.

ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് അഹ്മദിയാ ജമാഅത്തു ആ വർഷം എസ്എസ്എൽസി പരീക്ഷക്ക് റാങ്ക് നേടിയ ആദില എന്ന പെൺകുട്ടിക്ക് സ്വീകരണവും ജമാഅത്തിലെ മറ്റു ഡിസ്റ്റിങ്ങ്ഷൻ നേടിയ കുട്ടികൾക്ക് സമ്മാനവും തീരുമാനിക്കുന്നത്. ഒരു തുറന്ന ഹാളിൽ ഒരു ഭാഗത്തു പെൺകുട്ടികളും മറ്റേ ഭാഗത്തു ആൺകുട്ടികളും സ്റ്റേജിൽ റാങ്കുകാരിയും പള്ളിയിലെ പ്രമുഖ പുരുഷന്മാരും. നടുവിലൂടെ കർട്ടൻ വലിക്കാൻ മറന്നു. തല തിരിച്ചാൽ പരസ്പരം കാണാം. ഈ പരിപാടിയുടെ ഫോട്ടോ മേലധികാരികൾ കണ്ടു. നടത്തിപ്പുകാർക്ക് നെരിവട്ടം കേട്ടു. ശേഷം അങ്ങനെയൊരു പരിപാടി നടന്നിട്ടില്ല.

ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് ഇക്കാക്കയുടെ വിവാഹം നടക്കുന്നത്. ഭക്ഷണം കഴിഞ്ഞു കൈ കഴുകുന്ന പൈപ്പുകൾ ഒരു നീണ്ട വരാന്തയിൽ ആണ്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഭക്ഷണ ഹാളുകളിൽ നിന്നും ഇറങ്ങുന്നത് ഈ വരാന്തയിലെക്കാണ്. വീണ്ടും തല തിരിച്ചാൽ സ്ത്രീകൾ കൈ കഴുകുന്നത് കാണാം. വീട്ടിലേക്ക് കാരണം കാണിക്കൽ നോട്ടീസ്.

മംഗളൂരിൽ ജോലി ചെയ്യുമ്പോഴാണ്, ആശുപത്രിയിൽ വന്ന ആരോ എന്നെ കണ്ട കാര്യം വീട്ടിൽ വിളിച്ചു പറയുന്നത് ‘ഓളൊന്നും ഇടാണ്ടാ നടക്കുന്നത്.’ തട്ടം. തട്ടം മാത്രമാണ് ഇടാതിരുന്നത്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സമയത്താണ് മനോരമയിൽ എന്നെ കുറിച്ച് ഒരു ആർട്ടിക്കിൾ വരുന്നത്. എന്റെ ഹിജാബിട്ട ഫോട്ടോ അടക്കം. ‘മരിച്ചാൽ പോലും അന്യപുരുഷന്മാർ കാണാൻ പാടില്ലാത്ത മുഖമാണ്’, ലീഡ് ഇൻവെസ്റ്റിഗേറ്റർ ബിച്ചികോയട്ടി അന്ന് ചോദിച്ചു. മാപ്പെഴുതി കൊടുക്കേണ്ടി വന്നു പത്രത്തിൽ റിപ്പോർട്ട് വന്നതിനു.

എന്റെ ഈ ചില്ലറ അനെക്‌ഡോട്‌സിന്റെ കൂടിയതും കുറഞ്ഞതുമായ അനെക്‌ഡോട്‌സുകളുടെ ഒരു സമ്മേളനമാണ് മിക്ക മുസ്ലിം പെൺകുട്ടികളുടേയു നിത്യജീവിതം. കല്യാണവീടുകളിലും പള്ളികളിലും കുടുംബസദസ്സുകളിലും മരണവീടുകളിലും ദർസ്സുകളിലും ഇന്നും കൂറകളെ പോലെയാണ് മുസ്ലീം സ്ത്രീകൾ നീങ്ങുന്നത്. ഓരം പറ്റി, ഇരുട്ടിനെ മറയാക്കി, തട്ടം വലിച്ചു ചുറ്റി, നെഞ്ചൊതുക്കി, തല താഴ്‌ത്തി (പശു നടക്കുന്ന പോലെ നാല് പാടും നോക്കി നടക്കല്ല എന്ന് പറയും) മാറി കൊടുത്തു ജീവിക്കുന്നവർ. സ്റ്റേജുകളും മിമ്പറകളും മുഖങ്ങളും പോസ്റ്ററുകളും ആശംസാ ഫ്‌ലെക്‌സുകളും അഭിപ്രായങ്ങളും പദവികളും നിഷിദ്ധമാക്കപ്പെട്ടവർ.

ഈ ഞങ്ങളോട് ‘ആ ഉസ്താദല്ല യഥാർത്ഥ ഇസ്ലാം. ശെരിക്കുള്ള ഇസ്ലാം വേറെ എവിടെയോ ചുവന്നു തുടുത്തു സെറലാക്ക് തിന്നിരിക്കുന്നുണ്ട്, നിങ്ങള് കാണാഞ്ഞിട്ടാ’ എന്നും പറഞ്ഞു വരരുത്.

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ; ഞങ്ങളുടെ പള്ളിയുടെ പുറത്തു ഒരു ചെറിയ ലൈബ്രറി ഉണ്ട്. അധികവും മത പുസ്തകങ്ങൾ ആണ്….

Posted by Aysha M on Sunday, May 8, 2022

Tags: muslim woman
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

“കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറുകയാണ്, ജയിലുകളിലും ഭീകര സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു”; പരിശോധന നടത്തണമെന്ന് ബിജെപി നേതാവ് എൻ ഹരി

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം; ഹോട്ടലുടമയുടെ കൊലപാതകത്തിൽ പ്രതികളുടെ വെളിപ്പെടുത്തൽ

“നഹീ ജാൻതാ”….ദേശീയ പണിമുടക്കിനെ കുറിച്ച് അറിയില്ലെന്ന് ഡൽഹി നിവാസികൾ; അഖിലേന്ത്യാ പണിമുടക്ക് കേരളത്തിന് പുറത്ത് പൂർണ്ണ പരാജയം

കേരള സർവകലാശാലയിൽ കയറരുത്; രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് വൈസ് ചാൻസലറുടെ നോട്ടീസ്

കിക്ക് വിത്ത് ക്രിക്കറ്റ് ; അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ലഹരി വിരുദ്ധ ഡിജിറ്റല്‍ ക്യാമ്പെയിന് തുടക്കം

Latest News

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം

ലൈം​ഗിക ശേഷി വർദ്ധിപ്പിക്കുന്ന ഗുളികകൾ, സ്പാനിഷ് ഓയിൽ, ​കിടപ്പുമുറിയിൽ സിസിടിവി കൺട്രോൾ റൂം; ചങ്കൂർ ബാബയുടെ നീഗൂഢ ജീവിതം

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

അന്യ മത വിശ്വാസം സ്വീകരിച്ച തിരുപ്പതി തിരുമല ക്ഷേത്രം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies