ചെന്നൈ: ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ 23-കാരനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്. കരൂരിൽ നിന്നുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഇമാം ഹമീഫ് എന്ന 23-കാരനെ തിരുപ്പൂർ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി ഹമീഫിനെ പരിചയപ്പെടുന്നത്. തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത ഹമീദ് അവിടെ താമസിക്കാൻ വീട് നൽകാമെന്നും ഉറപ്പുനൽകി. പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാനും ആരംഭിച്ചു. എന്നാൽ പിന്നീട് മതപരിവർത്തനത്തിനായി പെൺകുട്ടിയെ നിരന്തരമായി നിർബന്ധിക്കാൻ തുടങ്ങിയ ഹമീഫ് അവളുടെ പേരുമാറ്റാനും ഇസ്ലാമിക രീതിയിൽ ഹമീഫിനെ വിവാഹം കഴിക്കാനും ആവശ്യപ്പെട്ടു.
എന്നാൽ മതപരിവർത്തനത്തിന് വിസമ്മതിച്ചതോടെ പെൺകുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് പരാതി.. ജാതിപരമായി പെൺകുട്ടിയെ അധിക്ഷേപിച്ച ഹമീഫ് മതപരിവർത്തനത്തിന് തയ്യാറായില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അവ സമൂഹമാദ്ധ്യമത്തിൽ അപ്‌ലോഡ് ചെയ്തു. ഒടുവിൽ പെൺകുട്ടി പോലീസിനെ സമീപിച്ചതോടെയാണ് ഹമീഫിനെതിരെ നടപടിയുണ്ടായത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഹമീഫ്.
Comments