ശ്രീനഗർ: ജമ്മുകശ്മീരിൽ പിടിയിലായ പ്രൊഫസർ അൽതാഫ് ഹുസൈന് സജീവ ഭീകരബന്ധമെന്ന് കണ്ടെത്തൽ. കശ്മീർ സർവ്വകലാശാലയിലെ രസതന്ത്രവിഭാഗം പ്രഫസറായ അൽതാഫ് 1990 മുതൽ ജെകെഎൽഎഫ് ഭീകരസംഘടനയുടെ ബുദ്ധികേന്ദ്രമായിരുന്നു. 2015 മുതൽ അദ്ധ്യാപക സംഘടനാ നേതാവായിരുന്നു അൽതാഫ്.
ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾക്കായി വിദ്യാർത്ഥികളെ ഏകോപിപ്പിക്കുന്ന ചുമതലക്കാരൻ കൂടിയാണ് അൽതാഫെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2016ൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി വധിക്കപ്പെട്ടതിനെതിരെ കശ്മീരിൽ നടന്ന വിദ്യാർത്ഥിപ്രക്ഷോഭത്തിനും അൽതാഫാണ് പ്രേരണാ കേന്ദ്രമെന്നും ഭീകരവിരുദ്ധ ഏജൻസികൾ അറയിച്ചു.
ജമ്മുകശ്മീരിലെ സുരക്ഷാ വിഷയത്തിൽ നിരന്തരം ഭീഷണിയാകുന്ന ഭീകരസംഘടനാ പ്രവർത്തനത്തിൽ അൽതാഫിനെപ്പോലെ വിവിധ മേഖലകളിലായി 100 ലേറെ പ്പേരുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ഇത്തരക്കാർ നിർദ്ദേശിക്കുന്ന പരിപാടികളിലേക്ക് ആരും ചെന്നുചാടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments