ന്യൂയോർക്ക്:ചൊവ്വയിലെ നിർണ്ണായകമായ തെളിവുകൾ തേടിയുള്ള നാസയുടെ പെർസെവറൻസിന്റെ മുന്നേറ്റം ശ്രദ്ധനേടുന്നു. ചൊവ്വയിലെ വിശാലമായ ഡെൽറ്റാ മേഖലകളിലേയ്‌ക്കുള്ള പ്രയാണമാണ് നാസയുടെ ബഹിരാകാശ പര്യവേക്ഷണ വാഹനം ആരംഭിച്ചിരിക്കുന്നത്. ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതുവരെ പെർസെവറൻസ് വിശ്രമിക്കില്ലെന്നും നാസ പറയുന്നു.
ചൊവ്വയിലെ ആഗാധ ഗർത്തങ്ങളിലൊന്നായ ജെസീറോയിലും പരിസരങ്ങളിലുമാണ് പെർസെവറൻസ് നിരീക്ഷണം നടത്തുകയെന്നും ഡോ.കാത്തീ സ്റ്റാക് മോർഗൻ പറഞ്ഞു.
കനത്ത പാറക്കെട്ടുകളും ചെങ്കുത്തായ കുന്നുകളുമാണ് ഇനി പരിശോധിക്കാനുള്ളത്. പെർസെവറൻസ് അതിനുള്ള തയ്യാറെടുപ്പിലാണ്. എന്നെങ്കിലും ചൊവ്വയിൽ ജീവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നോ എന്നതിന്റെ നിർണ്ണായക തെളിവുകൾ അവയിൽ ഒളിച്ചിരിപ്പുണ്ടാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ ചിന്ത.
ചൊവ്വയിലെ സുപ്രധാന കേന്ദ്രങ്ങളിൽ നിന്നും നിർണ്ണായക വസ്തുക്കളാണ് പരീക്ഷണത്തിന് വിധേയമാക്കുന്നത്.പാറക്കെട്ടുകളും മണ്ണും അന്തരീക്ഷത്തിലെ വാതകങ്ങളും എല്ലാം പരിശോധിക്കുകയാണ്. 2030ൽ ഭൂമിയിലേക്ക് ഇവ എത്തിക്കുകയും കൂടുതൽ പരിശോധന കൾക്ക് വിധേയമാക്കുകയും ചെയ്യുമെന്നും കാത്തി പറഞ്ഞു.
Comments