ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സർക്കാർ ഭൂമിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി കയ്യേറാൻ ശ്രമിച്ച പുരോഹിതർ അറസ്റ്റിൽ. ജബൽപൂരിലെ മെത്തോഡിസ്റ്റ് പള്ളിയിലെ പുരോഹിതന്മാരായ അഞ്ച് പേരാണ് അറസ്റ്റിലായത്. പള്ളിയ്‌ക്ക് പാട്ടത്തിന് നൽകിയ സർക്കാർ ഭൂമിയാണ് ഇവർ സ്വന്തമാക്കാൻ ശ്രമിച്ചത്.
2004 ലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിന് പള്ളിയ്‌ക്ക് നൽകിയത്. എന്നാൽ ഇതുവരെ പള്ളി പാട്ടത്തുക സർക്കാരിന് നൽകിയിട്ടില്ല. ഇതുവരെ 7.26 കോടി രൂപയാണ് പള്ളി കുടിശ്ശിക വരുത്തിയത്. ഇതിനിടെ ഭൂമിയിൽ സെമിത്തേരിയുൾപ്പെടെ നിർമ്മിക്കാൻ ആരംഭിച്ചിരുന്നു. ഇത് കണ്ട നാട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. ഇതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് പുരോഹിതന്മാർക്കെതിരെ കേസ് എടുത്തത്.
Comments