ലക്‌നൗ: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഷാഹി ഇദ്ഗാഹ് മസ്ജിദിൽ നമാസിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഒരു വിഭാഗം അഭിഭാഷകരും, അഭിഭാഷക വിദ്യാർത്ഥികളുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് മഥുര കോടതിയെ സമീപിച്ചിരിക്കുന്നത്. മസ്ജിദ് സ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണന്റെ ജന്മസ്ഥാനത്താണെന്നും, അതിനാൽ നമാസ് നിർത്താൻ ഉത്തരവിടണണെന്നുമാണ് ഇവർ പറയുന്നത്.
ശ്രീകൃഷ്ണജന്മ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് ക്ഷേത്രം പൊളിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഇവർ ഹർജിയിൽ വ്യക്തമാക്കുന്നത്. മസ്ജിദിന്റെ സ്ഥാനത്ത് നേരത്തെ നിലനിന്നിരുന്നത് ക്ഷേത്രമാണ്. അതിനാൽ മസ്ജിദ് എന്ന പേരിൽ നിലനിൽക്കുന്ന കെട്ടിടത്തിന് അതിന്റെ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഷാഹി ഇദ്ഗാഹിൽ നമാസ് നടത്തുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം. മുഗൾ ഭരണാധികാരിയായ ഔറംഗസേബ് ആണ് ശ്രീകൃഷ്ണ ക്ഷേത്രം പൊളിച്ച് മസ്ജിദ് നിർമ്മിച്ചതെന്നും ഹർജിയിൽ പറയുന്നുണ്ട്. ഹർജി കോടതി ഉടൻ പരിഗണിക്കും.
ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യവുമായി 10 ഓളം ഹർജികളാണ് കോടതിയിൽ ലഭിച്ചിട്ടുള്ളത്.
Comments