മോസ്കോ: റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രി ജനറൽ സെർജി ഷോയ്ഗു. 2022 അവസാനത്തോടെയാണ് സൈനിക നീക്കം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.
മതിയായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മോസ്‌കോ നേരിടുന്ന പ്രതിരോധ ഭീഷണികളെ മറികടക്കുകയാണ് ലക്ഷ്യം. റഷ്യയുടെ പടിഞ്ഞാറൻ അതിർത്തികളിൽ 12 മിലിട്ടറി യൂണിറ്റുകളും സബ് യൂണിറ്റുകളും 2022 അവസാനത്തോടെ വിന്യസിക്കുമെന്ന് സെർജി ഷോയ്ഗു അറിയിച്ചു.
നാറ്റോയുടെ അംഗത്വത്തിന് ഫിൻലാൻഡും സ്വീഡനും അപേക്ഷിക്കുന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യയുടെ പ്രതിരോധ നീക്കമെന്നത് ശ്രദ്ധേയമാണ്. റഷ്യയുടെ പടിഞ്ഞാറൻ അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലാൻഡ്. സ്വീഡനും സമീപത്താണ് സ്ഥിതിചെയ്യുന്നത്. അതിനാൽ നാറ്റോ അംഗത്വത്തിനുള്ള ഇരുരാജ്യങ്ങളുടെയും അപേക്ഷ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിലെ സാഹചര്യം രൂക്ഷമാക്കുമെന്നാണ് റഷ്യയുടെ വിലയിരുത്തൽ.
Comments